രക്തം മാറി നല്‍കി രോഗി മരിച്ച കേസില്‍ കേസില്‍ നഴ്‌സിന് ജയില്‍ ശിക്ഷ ഉറപ്പായി; കൊലപാകകേസില്‍ കുടുങ്ങി ബ്രിട്ടനിലെ നഴ്‌സ്

രക്തം മാറി നല്‍കി രോഗി മരണപ്പെട്ട സംഭവത്തില്‍ നഴ്‌സ് കുറ്റക്കാരനെന്ന് കോടതി. ഇതോടെ ഫിലിപ്പിനോ നഴ്‌സിന് ജയില്‍വാസമുറപ്പായി. ഇര്‍ഫാന്‍ ഹുസൈന്‍ എന്ന രോഗിക്ക് നല്‍കേണ്ടിയിരുന്ന രക്തം ഇവര്‍ അലി എന്ന മറ്റൊരു രോഗിയ്ക്ക് നല്‍കിയിതിനെ തുടര്‍ന്നാണ് അയാള്‍ മരിച്ചതെന്ന് വിചാരണയില്‍ ബോധ്യപ്പെടുകയായിരുന്നു.

പ്രസ്തുത കേസില്‍ ലിയ കുറ്റക്കാരിയെന്ന് ജൂറി കണ്ടെത്തിയപ്പോള്‍ ഈ ഫിലിപ്പിനോ നേഴ്‌സ് കോടതിയില്‍ പൊട്ടിക്കരഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ നല്ലൊരു ജീവിതം സ്വപ്നം കണ്ട് യുകെയില്‍ എത്തിയ ഈ നഴ്‌സിന് കാരാഗൃഹവാസമനുഭവിക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇര്‍ഫാന്‍ ഹുസൈന്(37) നല്‍കേണ്ടിയിരുന്ന എബി ഗ്രൂപ്പ് രക്തം അലി ഹുസൈന് നല്‍കിയതിനെ തുടര്‍ന്ന് അയാള്‍ ഹേര്‍ട്ട് അറ്റാക്ക് മൂലം മരണമടയുകയായിരുന്നു. മേരിലെബോണിലുള്ള ലണ്ടന്‍ ഹേര്‍ട്ട് ഹോസ്പിറ്റലിലായിരുന്നു സംഭവം അരങ്ങേറിയിരുന്നത്. വിജയകരമായ ബൈപ്പാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് രാവിലെ 9.30ന് അലിക്ക് രക്തം നഷ്ടപ്പെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു അയാള്‍ക്ക് രക്തം കൊടുക്കാന്‍ ഡോക്ടര്‍മാര്‍ ഉത്തരവിട്ടിരുന്നത്. തുടര്‍ന്ന് ഇര്‍ഫ ഹുസൈന്റെ പേഷ്യന്റ് നമ്പറായിരുന്നു അലിയുടെ കൈയില്‍ ലിയ കുറിച്ചിട്ടിരുന്നതെന്ന് സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇര്‍ഫയ്ക്ക് നല്‍കേണ്ടുന്ന രക്തം അലിക്ക് നല്‍കുകയും അപകടം സംഭവിക്കുകയുമായിരുന്നു. തനിക്ക് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞ് പരിഭ്രമത്തോടെ ലിയ എത്തുമ്പോഴേക്കും അപകടം സംഭവിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അബദ്ധം സംഭവിച്ചത് അറിഞ്ഞ് നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും അലിയെ സഹായിക്കാനായി കുതിച്ചെത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എട്ട് പുരുഷന്മാരും നാല് സ്ത്രീകളുമുള്ള ജൂറിയാണ് ലിയ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകക്കുറ്റമാണ് ഈ നഴ്‌സിന് മുകളില്‍ ചുമത്തിയിരിക്കുന്നത്. ഏഴ് മണിക്കൂറോളമാണ് വിചാരണ നീണ്ടത്. അലിയുടെ മരണത്തില്‍ താന്‍ കുറ്റക്കാരിയാണെന്ന നിര്‍ണായകമായ വിധി കേട്ട് ലിയ കരയുകയും മുഖം തന്റെ കൈകളില്‍ പൂഴ്ത്തി ഇരിക്കുന്നതും കാണാമായിരുന്നു. ഇന്റന്‍സീവ് കെയര്‍ വാര്‍ഡില്‍ നഴ്‌സുമാര്‍ക്ക് ഒരു രോഗിയുടെ ചാര്‍ജ് മാത്രമേ നല്‍കാറുള്ളുവെന്നും ഇതിലൂടെ അവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ജൂറേര്‍സിന് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. മറ്റൊരു രേഖകളും നോക്കാതെയാണ് ലിയ പേഷ്യന്റ് നമ്പര്‍ ഹുസൈന്റെ കൈയില്‍ കുറിച്ചിട്ടിരുന്നതെന്നും വെളിപ്പെട്ടിരുന്നു. ഡിസ്‌പെന്‍സിങ് മെഷീന്‍ റെസീറ്റ് പ്രിന്റ് ചെയ്യുമ്പോഴും ഈ കൈപ്പിഴ ശ്രദ്ധയില്‍ പെടുന്നതില്‍ ലിയ പരാജയപ്പെടുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

ഓപ്പറേഷന് ശേഷം അലി ഇതിന് മുമ്പ് രണ്ട് പ്രാവശ്യം വിജകരമായി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന് വിധേയമായിരുന്നു. ഇതിലൊന്ന് ലിയയില്‍ നിന്നും മറ്റൊന്ന് നൈറ്റ് നഴ്‌സില്‍ നിന്നുമായിരുന്നു. ഡോക്ടര്‍ ഗ്വാന്‍ഗിയുസെപ്പെ ചാപ്പാബിയാന്‍കയാണ് അലിക്ക് രക്തം കൊടുക്കാന്‍ ഉത്തരവിട്ടിരുന്നത്. ഈ രോഗിക്ക് ഒ ടൈപ്പ് രക്തമാണ് വേണ്ടതെന്ന് സൂചിപ്പിക്കുന്ന ഒരു പ്രിസ്‌ക്രിപ്ഷന്‍ താന്‍ എഴുതിയിട്ടില്ലെന്നാണ് ഡോക്ടര്‍ വെളിപ്പെടുത്തുന്നത്. ഇതിന് മുമ്പ് പ്രസ്തുത രോഗിക്ക് രക്തം കൊടുത്തതിനാല്‍ അതിന്റെ ആവശ്യമില്ലായിരുന്നുവെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ഇത്തരത്തില്‍ പ്രിസ്‌ക്രിപ്ഷന്‍ ആവര്‍ത്തിക്കുന്നത് സാധാരണ സംഭവമാണെന്നും അത്തരം അവസരങ്ങളില്‍ നഴ്‌സിന് പേഷ്യന്റ് നമ്പര്‍ മാറാന്‍ യാതൊരു സാധ്യതയും ഉണ്ടാവാറില്ലെന്നും അദ്ദേഹം പറയുന്നു.ലിയക്ക് ഒരു രോഗിയുടെ ചാര്‍ജ് മാത്രമേയുണ്ടായിരുന്നുള്ളുവെന്നും ആ രോഗിക്കുള്ള അനുയോജ്യമായ രക്തം നല്‍കുകയെന്നത് അവരുടെ ഉത്തരവാദിത്വമായിരുന്നുവെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.

താന്‍ അവിടെ എത്തുമ്പോള്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ മറ്റുള്ള രോഗികള്‍ക്ക് നല്‍കി വരുന്നുണ്ടായിരുന്നുവെന്നും അപ്പോള്‍ അവിടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയക്ക് അത് ആവശ്യപ്പെടാമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. അലിക്ക് വീണ്ടും രക്തം കൊടുക്കാന്‍ ഉത്തരവിട്ടതിന് ശേഷം വാര്‍ഡില്‍ റൗണ്ടിന് പോകുമ്പോള്‍ ഡോ. കാപ്പബിയാന്‍ക അലിയുടെ നോട്ടുകള്‍ അദ്ദേഹത്തിന്റെ ബെഡില്‍ നിന്നെടുത്തിരുന്നുവെന്നാണ് ലിയ പറയുന്നത്. അലിക്കുണ്ടായ പ്രശ്‌നത്തെക്കുറിച്ച് താന്‍ ആദ്യം കേട്ടത് അനസ്തറ്റിക് രജിസ്ട്രാറില്‍ നിന്നാണെന്നും താന്‍ അപ്പോള്‍ ഐസിയുവില്‍ ഉണ്ടായിരുന്നില്ലെന്നും ഡോ. കാപ്പബിയാന്‍ക പറയുന്നു.

താന്‍ രോഗിക്ക് ശരിയായ രക്തം തന്നെയാണ് കൊടുക്കുന്നതെന്ന് രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടുന്ന ചുമതല ലിയക്കുണ്ടെന്നാണ് പ്രോസിക്യൂട്ടറായ തിമോത്തി ്രേക ക്യുസി വാദിച്ചത്. ഇതിന് സാമാന്യബുദ്ധി മാത്രം പ്രയോഗിച്ചാല്‍ മതിയായിരുന്നുവെന്നും അത് അനുവര്‍ത്തിക്കാത്തത് ഗുരുതരമായ കുറ്റമാണെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചിരുന്നു. വിചാരണക്കൊടുവില്‍ വണ്‍ കൗണ്ട് നരഹത്യാക്കുറ്റമാണ് ലിയക്ക് മുകളില്‍ ചുമത്തിയിരിക്കുന്നത്. ഹേര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സ്റ്റീവെനേജിലാണ് ഇവര്‍ താമസിക്കുന്നത്. ഇവരെ എത്ര കാലം തടവില്‍ ഇടണമെന്നത് റിപ്പോര്‍ട്ടുകള്‍ പ്രിപ്പയര്‍ ചെയ്തതിന് ശേഷം തീരുമാനിക്കുന്നതാണ്.

Top