ഉന്നാവില്‍ വീണ്ടും ക്രൂര പീഡനം; പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി

ന്യുഡൽഹി :ഉന്നാവില്‍ വീണ്ടും ക്രൂര പീഡനം പീഡനം; യു.പി ബുലന്ദ് ശഹറിൽ 14 വയസുകാരിയെ ബലാത്സംഗത്തിനരയാക്കിയതായി പരാതി. കൂടാതെ പ്രതികള്‍ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാലു പേർ അറസ്റ്റിലായതായാണ് വിവരം.

അതേസമയം കഴിഞ്ഞ ദിവസം പീഡന പരാതി നല്‍കിയതിന് പ്രതികള്‍ തീ വെച്ച ഉന്നാവിലെ പെണ്‍കുട്ടി മരിച്ചു. ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവെയാണ് പ്രതികള്‍ യുവതിയെ മണ്ണണ്ണയൊഴിച്ച് തീ കൊളുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രി 11.40 ഓടെയാണ് സഫ്ദാര്‍ജങ് ആശുപത്രി വെന്റിലേറ്ററില്‍ മരണം സംഭവിച്ചത് 11.10ന് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത് തുടര്‍ന്ന് പരമാവധി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സഫ്ദാര്‍ജങ് ആശുപത്രി അധിക‍തര്‍ അറിയിച്ചു.

പ്രാഥമിക ചികിത്സ വൈകിയതും 90 ശതമാനം പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അബോധാവസ്ഥയില്‍ അശുപത്രിയിലെത്തിച്ച യുവതി വെന്റിലേറ്ററിലായിരുന്നു വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്ത് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെ പ്രതികളടക്കം അഞ്ച് പേര്‍ ചേര്‍ന്ന് വ്യാഴാഴ്ചയായിരുന്നു തീ കൊളുത്തിയത് . കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്ന വഴി വീടിനടുത്തു വെച്ചാണ് യുവതി അക്രമിക്കപ്പെട്ടത് വ്യാഴാഴ്ച്ച മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീ കൊളുത്തിയ പ്രതികളുടെ പേരുകള്‍ യുവതി പറഞ്ഞിരുന്നു.

Top