പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി.മൂന്ന് പേര്‍ പിടിയില്‍

ജയ്പൂര്‍:വീണ്ടും ക്രൂരമായ കൂട്ടബലാൽസംഗം .രാജസ്ഥാനില്‍ പതിനെട്ടുകാരിയെ തടവില്‍ വെച്ച് മാസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം രാജസ്ഥാന്‍ ഗുജറാത്ത്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ എത്തിച്ചായിരുന്നു പീഡനം.രാജസ്ഥാന്‍ സ്വദേശികളായ മുകേഷ്, ശിവ, ദര്‍ബാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ കത്തി കാട്ടി ഭയപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അച്ഛന്റെ കടം വീട്ടാനായി പണവുമായി ഗ്രാമത്തിലേക്ക് പോകുംവഴിയാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

അതിനുശേഷം തന്നെ ഗുജറാത്തിലെ ഒരു ഉള്‍പ്രദേശത്തെ വീട്ടില്‍ പ്രതികള്‍ പൂട്ടിയിട്ടു. ഇവിടെവെച്ച് സ്ഥിരമായി ബലാത്സംഗത്തിനിരയാക്കിയെന്നും പെണ്‍കുട്ടി പറയുന്നു.അതേസമയം പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. അതില്‍ നിന്നും കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരിശോധന ഫലം പുറത്തുവന്നുവെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കുട്ടി പ്രതികളില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയത്.ഗുജറാത്തില്‍ വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികള്‍ ഹരിയാനയിലേക്ക് കുട്ടിയെ കൊണ്ടുപോകും വഴി വണ്ടിയില്‍ നിന്നും ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top