11 വയസ്സുകാരിയെ ഫ്‌ളാറ്റിലെ 22 പേര്‍ ചേര്‍ന്ന് 7 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം നിരവധിപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. 11 കാരിയായ പെണ്‍കുട്ടിയെ 22 പേര്‍ ചേര്‍ന്നാണ് 7 മാസത്തോളം പീഡിപ്പിച്ചത്. സംഭവത്തില്‍ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുളളവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.

ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡിപ്പിച്ചിരുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മാസങ്ങളോളം നീണ്ടുനിന്ന പീഡനത്തെക്കുറിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടി തന്റെ സഹോദരിയോട് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ സഹോദരി വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിയിച്ചത്. സഹോദരി മാതാപിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയും ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നൈയിലെ പുരസവാല്‍കത്തിലുളള അപ്പാര്‍ട്‌മെന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയാണ് പെണ്‍കുട്ടി. കെട്ടിടത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററായ രവി കുമാര്‍ (66) ആണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞ് മറ്റു രണ്ടുപേരെ കൂടി അയാള്‍ കൂട്ടിക്കൊണ്ടുവന്നു. മൂന്നു ചേരും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡിപ്പിക്കുന്നത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി പലരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂള്‍ വാനില്‍ പെണ്‍കുട്ടി തിരിച്ചു വരുന്ന സമയത്ത് കൂട്ടിക്കൊണ്ടുപോയാണ് ബാത്ത്‌റൂം, ടെറസ്, ജിം തുടങ്ങിയ ഇടങ്ങളില്‍ വച്ചൊക്കെ രവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് ഓഫിസര്‍ പറഞ്ഞു. കെട്ടിടത്തിലെ നിരവധി ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കെട്ടിടത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. ചില ദിവസങ്ങളില്‍ മാത്രമേ വീട്ടില്‍ വരാറുളളൂ. സ്‌കൂള്‍ കഴിഞ്ഞ് പെണ്‍കുട്ടി പലപ്പോഴും വീട്ടില്‍ വൈകിയാണ് എത്തിയിരുന്നത്. ഇതിനെക്കുറിച്ച് അമ്മ തിരക്കിയിരുന്നില്ല. മകള്‍ കോംപ്ലക്‌സിലെ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നുണ്ടാവും എന്നാണ് അവര്‍ കരുതിയിരുന്നതെന്ന് ഓഫിസര്‍ പറഞ്ഞു.

ഞായറാഴ്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്ക് കൊണ്ടുപോയി. പരിശോധനയില്‍ നിരവധി പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കേസില്‍ അറസ്റ്റിലായ 18 പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സുരക്ഷാ ജീവനക്കാരായ മുരുകേഷ് (54), പളനി (40), അഭിഷേക് (23) സുകുമാരന്‍ (60), പ്രകാശ് (58), ഉമാപതി (42), ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ രവി കുമാര്‍ (66), പരമസിവം (60), ദീനദയാലന്‍ (50), ശ്രീനിവാസന്‍ (45), ബാബു (36), പ്ലംബര്‍മാരായ ജയ്ഗണേശ് (23), രാജ (32), സൂര്യ (23), സുരേഷ് (32), ഇലക്ട്രീഷ്യന്മാരായ ജയരാമന്‍ (26), ഹൗസ് കീപ്പിങ് തൊഴിലാളികളായ രാജശേഖര്‍ (40), പൂന്തോട്ട ജോലിക്കാരനായ ഗുണശേഖര്‍ (55) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Top