പെണ്‍കുട്ടിയെ വീട്ടിലെത്തി കൂട്ട ബാലാത്സംഗം ചെയ്തു; വിഡിയോ പിതാവിനയച്ചുകൊടുത്തു

മൊറാദാബാദ്: ക്രിക്കറ്റ് കാണാന്‍ അച്ഛന്‍ പോയ സമയത്ത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അച്ഛനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു.

മെറാദാബാദിലെ കലേര്‍ഖേദി ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്നത്. മെയ് 26 നായിരുന്നു സംഭവം. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം വീഡിയോ അച്ഛനും ബന്ധുക്കള്‍ക്കും വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ അച്ഛന്‍ അയല്‍ക്കാരന്റെ വീട്ടില്‍ ടി.വി കാണാന്‍ പോയ സമയത്തായിരുന്നു സംഭവം. അഞ്ചുപേര്‍ ചേര്‍ന്ന് തോക്ക് ചൂണ്ടി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോവുകയും ഒരു പഴയ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
വീഡിയോ എടുത്തത് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുക എന്ന ഉദേശത്തോടെയായിരുന്നു. എന്നാല്‍ വീട്ടില്‍ തിരികെ എത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു. ഇതിന് പ്രതികാരമായി യുവാക്കള്‍ വീഡിയോ സോഷ്യല്‍ മീഡിയായില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. അതോടൊപ്പം ഗ്രാമവാസികള്‍ക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു.
ഇതോടെ ഗ്രാമവാസികള്‍ യുവാക്കളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇസാക്ക്, മത്‌ലൂബ്, വസീം, ഷാഹിദ്, താലീബ് എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ ചികിത്സയ്ക്കും കൗണ്‍സിലിങ്ങിനുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാക്കളെ തെരയുകയാണു പൊലീസ്.

Top