ശമ്പള കുടിശിക ചോദിച്ചു; പെണ്‍കുട്ടിയെ വെട്ടിനുറുക്കി ബാഗിലാക്കി; ഞെട്ടിപ്പിക്കുന്ന സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഇടനിലക്കാരനന്‍ അറുത്ത് കൊന്നു. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 16കാരിയാണ് ക്രൂരതയ്ക്കിരയായത്. ഇതേതുടര്‍ന്ന് ഇടനിലക്കാരനായ മഞ്ജിത് കര്‍കേതയെ പൊലീസ് അറസ്റ്റു ചെയ്തു.

സോണി കുമാരി എന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മഞ്ജിതും സുഹൃത്തുകളും ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സോണിയെ മറ്റൊരു വീട്ടില്‍ ജോലിക്ക് അയയ്ക്കുകയായിരുന്നു. സോണി ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നും മഞ്ജിത് അവളുടെ ശമ്പളം വാങ്ങിയിരുന്നെങ്കിലും അത് സോണിക്ക് നല്‍കിയിരുന്നില്ല. ഒരു വര്‍ഷമായി ശമ്പളം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ സോണി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മഞ്ജിതിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോണിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മഞ്ജിത് ശ്രമിച്ചെങ്കിലും അവള്‍ അതിന് തയാറായില്ല. ഇതേതുടര്‍ന്നാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി റാവു വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ നിന്ന് നിര്‍ധനരായ പെണ്‍കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് വീട്ടുജോലിക്കായി നല്‍കുന്നയാളാണ് മഞ്ജിത് എന്ന് അഡീഷണല്‍ ഡിസിപി ആര്‍.എസ്. സാഗര്‍ പറഞ്ഞു.

Top