സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നഗ്നസെല്‍ഫി നാടുമുഴുവന്‍ പാറിനടക്കുന്നു; വനിതാ കമ്മിറ്റി അംഗത്തിന് നഗ്ന ഫോട്ടോ അയച്ച നേതാവിനെ പുറത്താക്കും

പെരുമ്പാവൂർ: വനിതാ ലോക്കൽ കമ്മിറ്റി അംഗത്തിനു അയച്ച സ്വന്തം നഗ്നചിത്രം ഗ്രൂപ്പിൽ വീണതോടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്കു പുറത്തേയ്ക്കുള്ള വഴി തുറന്നു. സിപിഎം മുടക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയാണ് നഗ്ന സെൽഫിയുടെ പേരിൽ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. വനിതാ ലോക്കൽ കമ്മിറ്റി അംഗവുമായി സെക്രട്ടറിയ്ക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് പുറത്താക്കലിൽ കലാശിച്ചത്. ഇതിനായി പ്രത്യേക ഏരിയാ കമ്മിറ്റിയോഗം ഇന്നലെ ചേർന്നു.
സിപിഐഎം മുടക്കുഴ ലോക്കൽ സെക്രട്ടറി സാജു.വി.പോളിനെതിരെ യാണ് പരാതി. ഒരാഴ്ച മുമ്പുണ്ടായ സംഭവത്തെ തുടർന്നാണ് പരാതി ഉ ണ്ടായത്. സ്വന്തം ഫോണിൽ സ്വയം നഗ്‌നചിത്രം എടുത്ത് ഇയാൾ വനിതാ ലോക്കൽ കമ്മിറ്റിയംഗത്തിന് അയച്ചുകൊടുത്തു എന്നതാണ് പരാതിക്കാ ധാരം.
എന്നാൽ ത്രിവേണി എന്ന വാട്‌സ് ആപ് ഗ്രൂപ്പിലേക്കാണ് ചിത്രം പോയത്. ഇതോടു കൂടി സംഭവം നാട്ടിൽ ചർച്ചയായി. ലോക്കൽ സെക്രട്ട റിയുടെ ഫോണിൽ വനിതാ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേരും ത്രി വേണി എന്നാണ് ഇട്ടിരിക്കുന്നത് എന്നും പറയുന്നു. ചിത്രം അയച്ചപ്പോൾ മാറി, ഗ്രൂപ്പിലേക്ക് പോയതാണന്നാണ് ചില പാർട്ടി അംഗങ്ങൾ പറയുന്നത്.
ലോക്കൽ കമ്മിറ്റി സെക്രട്ടറി സംഭവത്തിൽ കുറ്റസമ്മതം നടത്തി യെന്നും പറയുന്നുണ്ട്. എന്നാൽ ഇതൊന്നും ആരും ചെവിക്കൊള്ളുവാൻ തയ്യാറാ യിട്ടില്ല. സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഒരു വിഭാഗത്തി ന്റെ ആവശ്യം.
അബദ്ധം പറ്റി ചിത്രം മറ്റൊരു ഗ്രൂപ്പിലേക്ക് പോയതാണെങ്കിൽ ഇത് ആർക്കയച്ചതാണെന്ന് ഇദ്ദേഹം പറയണമെന്നും ഒരു വിഭാഗം ആവശ്യപ്പെടു ന്നുണ്ട്. എന്നാൽ തനിക്ക് വന്നു കിട്ടിയ ചിത്രം കാണുന്നതിനിടെ അബദ്ധ ത്തിൽ ഗ്രൂപ്പിലേക്ക് പോയതാണന്നാണ് ലോക്കൽ സെക്രട്ടറി പറയുന്നത്.

Top