ഹോട്ടൽ ശുചിമുറിയിലെത്തുന്ന സ്ത്രീകളുടെ നഗ്നത മൊബൈലിൽ പകർത്തി ആസ്വദിക്കുന്ന മനോരോഗിയെ കുടുക്കിയത് മാധ്യമ പ്രവർത്തക. ഇന്നലെയാണ് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിനു സമീത്തെ പ്രമുഖ ഹോട്ടലിലെ ശുചിമുറിയിലെത്തിയ മാധ്യമ പ്രവർത്തക ഒളിക്യാമറ കൈയോടെ പൊക്കിയത്. ഫ്ളവേഴ്സ് ചാനലിലെ മാധ്യമ പ്രവർത്തകയാണ് ഒളിക്യാമറ കണ്ടെത്തിയത്. സംഭവത്തിൽ അസം ശിവസാഗർ സ്വദേശി കക്കോട്ടിബാരി സ്വദേശി ഫിറൂജ് അലി (25) അറസ്റ്റിലായിട്ടുണ്ട്.
സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് ഇയാൾ ഹോട്ടൽ ശുചിമുറിയിൽ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാളുടെ സ്മാർട്ട് ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച പൊലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയിരിക്കുന്നത്. കൊച്ചിയിലെ പല ഉന്നത സ്ത്രീകളുടെയും ദൃശ്യങ്ങൾ ഫോണിൽ ഉണ്ട്. വാർത്ത പുറത്തു വന്നതോടെ ഹോട്ടൽ ശുചിമുറി ഉപയോഗിച്ച പല സ്ത്രീകളും ആശങ്കയിലാണ്. മാസങ്ങളായി ഇയാൾ മൊബൈൽ ക്യാമറ ഓപ്പറേഷൻ തുടങ്ങിയിട്ടെന്നാണ് പുറത്തു വരുന്ന വിവരം. സ്തീകൾ ശൗച്യാലയം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ കാണുന്നത് പ്രത്യേക ഹരമാണത്രേ. ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോദിക്കുന്നുണ്ട്.
അവിചാരിതമായി ഇന്നലെ ഹോട്ടലിലെത്തിയ മാധ്യമ പ്രവർത്തക ശൗച്യാലയം ഉപയോഗിച്ചു കഴിഞ്ഞ ശേഷമാണ് മുകളിൽ ക്യാമറ തിളങ്ങുന്നത് ശ്രദ്ധിക്കുന്നത്. സംശയം തോന്നി നോക്കിയപ്പോൾ മൊബൈൽ ആണെന്നു മനസിലായിതോടെ എടുത്ത് പരിശോധിച്ചപ്പോൾ സ്വന്തം ദൃശ്യങ്ങൾ കാണുകയായിരുന്നു. തുടർന്ന് ഫോണുമായി സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തുകയായിരുന്നു.