സുധീരനെ മാറ്റില്ല ,ഫോര്‍മുല രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

തിരുവനന്തപുരം:കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് വി.എം. സൂധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയില്‍ എത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്‍െറ ഭാഗമായിട്ടാണ് ഇപ്പോഴുള്ള യോഗം . നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് ഡല്‍ഹിയില്‍ എത്താനാണ് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി മുകുള്‍ വാസ്നിക് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്.

പാര്‍ട്ടി നേതൃത്വത്തില്‍ പുനസംഘടന വേണമെന്ന് ഐ ഐ ഗ്രൂപ്പുകള്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്യും. അതിലുപരി മുന്നണി ബന്ധം ശക്തിപ്പെടുത്തി യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകുന്നതിനായി ശ്രമം വേണമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. ഉടക്കി നില്‍ക്കുന്ന മാണി ഗ്രൂപ്പിനെ അനുനയിപ്പിച്ച് മുന്നണിയില്‍ നിലനിര്‍ത്തണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും മാണി വിട്ട് നില്‍ക്കുകയാണ്. വിഷയത്തില്‍ സോണിയാഗാന്ധി നേരിട്ടിടപെടണമെന്ന് സുധീരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്നുവരുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കാണ് ഹൈകമാന്‍ഡിന്‍െറ ക്ഷണം.
പാര്‍ട്ടിയെ പുന:സംഘടിപ്പിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ നേതാക്കള്‍ക്കും യോജിപ്പുണ്ടെങ്കിലും കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് മാറ്റംവേണമോയെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ബൂത്തുമുതല്‍ കെ.പി.സി.സി ഭാരവാഹിതലം വരെ പുന$സംഘടന മതിയെന്ന നിലപാടാണ് സുധീരന്‍ അനുകൂലികള്‍ക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കെ.പി.സി.സി പ്രസിഡന്‍റിനെ ഉള്‍പ്പെടെ മാറ്റി പാര്‍ട്ടി അടിമുടി പുന:സംഘടിപ്പിക്കണമെന്ന ആവശ്യമാണ് ഗ്രൂപ്പുകള്‍ക്കതീതമായി മറ്റുനേതാക്കള്‍ മുന്നോട്ടുവെക്കുന്നത്.
സുധീരനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് പൊടുന്നനെ മാറ്റുന്നതിനോട് ഹൈകമാന്‍ഡ് അനുകൂലമല്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഗ്രൂപ് പരിഗണന കൂടാതെ, ചുരുക്കം നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപവത്കരിക്കാനാണ് ഹൈകമാന്‍ഡ് താല്‍പര്യപ്പെടുന്നത്.
യു.ഡി.എഫിലെ പ്രശ്നങ്ങളും വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ വിഷയമാകും. പ്രമുഖകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ് മുന്നണിവിട്ടേക്കുമെന്ന് ശക്തമായ പ്രചാരണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. മാണിയുമായി ഹൈകമാന്‍ഡ് സംസാരിക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതാക്കള്‍ മുന്നോട്ടുവെക്കും. കഴിയുന്നതും ചര്‍ച്ചയിലൂടെ മുന്നണിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതാക്കളത്തെന്നെ ചുമതലപ്പെടുത്താനാണ് സാധ്യത.

Top