മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ കാല് പിടിച്ചൊടിച്ചു; ആശുപത്രി ജീവനക്കാരന്റെ ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ക്രൂരതയുടെ പര്യായമായി റൂര്‍ക്കി ഐറന്‍ ആശുപത്രിയിലെ ജീവനക്കാരന്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല് പിടിച്ചൊടിച്ചു. കുട്ടികളുടെ ഐസിയുവിലെ ജീവനക്കാരനാണ് മനസാക്ഷി മരവിക്കുന്ന ക്രൂരത കാണിച്ചത്. കൊടുംക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റൂര്‍ക്കിയിലെ ഐറന്‍ ആശുപത്രിയിലെ എന്‍ഐസിയുവില്‍ നിന്നുള്ള സിസിടിവി ദൃശ്യം മനുഷ്യമനസ്സുള്ള ആരുടേയും കണ്ണ് നനയിക്കുന്നതാണ്.

ശ്വാസസംബന്ധമായ രോഗബാധയെത്തുടര്‍ന്ന് ഐസിയുവിലായിരുന്ന കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതു കൊണ്ടാണത്രേ അറ്റന്‍ഡറുടെ ഈ കൊടുംചെയ്തി. രാത്രിയില്‍ ഡ്യൂട്ടിക്കിടെ ഉറങ്ങാന്‍ കഴിയാത്തതിലെ ദേഷ്യമാണ് കുഞ്ഞിനോട് തീര്‍ത്തത്. കാലിന് ഒടിവ് സംഭവിച്ചതിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡെറാഡൂണിലെത്തിയ ശേഷം നടന്ന വിദഗ്ധ പരിശോധനയിലാണ് കുഞ്ഞിന്റെ കാല്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതും. കേസന്വേഷണം നടക്കുകയാണെന്നും ഉപദ്രവിച്ചയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് ഭാഷ്യം. പരാതി നല്‍കിയ ശേഷവും പൊലീസ്, ആശുപത്രി അധികൃതര്‍ക്കൊപ്പം ഒളിച്ചുകളി നടത്തുകയാണെന്ന് കുഞ്ഞിന്റെ പിതാവ് ആരോപിച്ചു.

Top