തരൂരിനെ പോലെ കോൺഗ്രസിലെ വേറിട്ട മുഖം.പ്രവാസികളടക്കമുള്ളവർക്ക് കൈത്താങ്ങ്.മാത്യു കുഴൽനാടൻ തൊഴിലും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകുന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ.

ജോമോൻ ജോർജ്ജ്

തിരുവനന്തപുരം :അധികാരമാണ് പൊതുപ്രവർത്തനത്തിന്റെ മുഖമുദ്രയെന്നു വിശ്വസിക്കുന്ന പുതു തലമുറക്ക് മുൻപിൽ വേറിട്ടൊരു യുവപ്രതിഭ,അതാണ് മാത്യു കുഴൽനാടൻ എന്ന സാമൂഹ്യ സേവകൻ. കൊറോണയെന്ന മഹാമാരിക്കാലത്ത് സ്വതഃസിദ്ധമായ ശൈലിയിൽ,കാലത്തിനനുസരിച്ച് സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുകയാണ് അഡ്വ.ഡോ.മാത്യു കുഴൽനാടൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളിതുവരെ ഒരു പ്രാദേശിക ഘടകങ്ങളിൽ പോലും ജനപ്രതിനിധിയായി രംഗത്തു വന്നിട്ടിലെങ്കിലും,പാർലമെന്റെറിയനേക്കാളും മികച്ചരീതിയിൽ പൊതുജനങ്ങൾക്ക് താങ്ങാകുന്നു എന്നതാണ് കുഴൽനാടനെ വ്യത്യസ്ഥനാക്കുന്നത്.ലോക്ഡൗൻ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ,പ്രവാസികൾക്ക് നേരെ പുറം തിരിഞ്ഞു നിന്നപ്പോൾ അവരുടെ നിസഹായതയിൽ നിന്നും കരകയറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഉദ്യമങ്ങൾ ശ്രദ്ധേയമാണ്.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാരുകൾ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട്,മെയ്‌ 6ന് കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായ മാത്യു, പ്രവാസികളെ കേൾക്കാനൊരു ദിനം എന്ന മുദ്രാവാക്യമുയർത്തി ഉപവാസസമരം മൂവാറ്റുപുഴയിൽ നടത്തുകയുണ്ടായി.വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ അന്നേ ദിവസം രാജ്യത്തിനകത്തും,വിദേശങ്ങളിലുമുള്ള പ്രവസികളുമായി തത്സമയ സമ്പർക്കത്തിൽ പ്രതിസന്ധികളും,പരിഹാരങ്ങളും ചർച്ച ചെയ്തു.

ഈ സമ്പർക്ക പരിപാടിയിൽ യു കെ യിലെ സാമൂഹിക പ്രവർത്തകയും ഒ.ഐ.സി.സി. മഞ്ചസ്റ്റർ വൈസ് പ്രസിഡന്റ് ശ്രീമതി. ഷൈനു മാത്യു ശ്രദ്ധയിൽപ്പെടുത്തിയ പ്രവാസി വിദ്യാർത്ഥികളുടെ,ഭക്ഷണ പ്രശ്നത്തിലധിവേഗമാണ് ഇടപെട്ടത്.കൊല്ലം എം പി എൻ.കെ പ്രേമചന്ദ്രൻ മുഖേന കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി യാത്രാക്കൂലിയുൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണുകയും,അടുത്ത ദിവസങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും കേരളത്തിൽ എത്തുകയും ചെയ്യും.

അതിന്റെ തുടർച്ചയായി,പഞ്ചാബിൽ കുടുങ്ങിയ 30 ഓളം വിദ്യാർഥികളെ സൗജന്യമായി നാട്ടിലെത്തിക്കുവാനുള്ള ശ്രമവും ഫലപ്രാപ്തിയിലാണ്.വയനാട് എം പി കൂടിയായ രാഹുൽ ഗാന്ധിയെ ബന്ധപ്പെടുകയും,അദ്ദേഹം മുഖേന പഞ്ചാബ് കോണ്ഗ്രസ് നേതൃത്വം ബസും അനുബന്ധസൗകര്യങ്ങളും ഏർപ്പെടുത്തുകയായിരുന്നു.

ദുബായിൽ വിസ കാലാവധി തീർന്ന് ദുരിതമനുഭവിച്ച അർബുദ രോഗിയായ ഇബ്രാഹിം എന്നയാൾക്ക് ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നും പരിഗണന ലഭിക്കാതെ വന്നപ്പോൾ ഹൈക്കോടതിയെ സമീപിച്ചു,യാത്ര അനുമതി നേടിയെടുത്തത് അഡ്വ.മാത്യുവിന്റെ അർപ്പണ മനോഭാവത്തെ ഉയർത്തിക്കാട്ടുന്നു.
ഈ രോഗിയെയും,ജോലി നഷ്ടപ്പെട്ട കുടുംപത്തെയും യാത്രക്കൂലി ഉൾപ്പെടെ ഫ്ലൈ ഇൻകാസ് പദ്ധതിയിൽ ഏറ്റെടുപ്പിക്കുകയും ചെയ്തു.

മുംബൈയിലെ എച് സി എൽ കമ്പനിയിൽ എൻജിനീയറും, ഗർഭിണിയുമായ പോത്താനിക്കാട് സ്വദേശിനിയ്ക്ക് നാട്ടിലെത്തുവാൻ സഹായമാകുന്നതും കുഴൽനാടന്റെ ഇടപെടൽ മൂലമാണ്. അവരോടൊപ്പം പത്തോളം മലയാളികളാണ് കൊച്ചിയിലെത്തിയത്.യുവാക്കളുടെ അഭിമാനമായി മാറുകയാണ് ഈ കർമ്മ നിരതനായ അഭിഭാഷകൻ.

സ്പ്രിംഗ്‌ളർ അഴിമതി ന്യായീകരിക്കാൻ ലക്ഷങ്ങൾ മുടക്കി സർക്കാർ അന്യസംസ്ഥാന അഭിഭാഷകയെ നിയോഗിച്ചപ്പോഴും,കർണാടക സർക്കാർ ഗതാഗതം തടസ്സപ്പെടുത്തി വേലി നിർമ്മിച്ചപ്പോഴും,പൊതുജനത്തിന് വേണ്ടി വക്കിൽ കുപ്പായമണിഞ്ഞു വാദിച്ചു ജയിച്ചതും ഇദ്ദേഹത്തിന്റെ പ്രാഗൽഭ്യത്തെ തെളിയിക്കുന്നു.രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി മാത്യു കുഴൽനാടന്റെ വ്യക്തി നേട്ടങ്ങൾ സമൂഹത്തിനായി ഉപയോഗിച്ചതിന് കണക്കില്ല. മുൻപ് കസ്തൂരിരംഗൻ വിഷയങ്ങൾ മലനാടിനെ ആശങ്കപ്പെടുത്തിയപ്പോൾ, സ്വന്തം നിലയിൽ കോടതിയിൽ കേസ് വാദിച്ചു കർഷകർക്ക് അനുകൂല വിധി സമ്പാദിച്ചത് ഉദാഹരണങ്ങളിൽ ഒന്നുമാത്രം.

അതേ,അന്നും,ഇന്നും ജനഹൃദയങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയായി, ഉയരങ്ങളിലേക്ക് ഉയരുകയാണ് തൊഴിലെടുത്ത് ജനസേവകാരാകുവാൻ സ്വജീവിതത്തിലൂടെ മാർഗം തെളിക്കുന്ന വിദ്യാസമ്പന്നൻ കൂടിയായ കേരളത്തിന്റെ കപിൽ സിബൽ എന്ന് വിളിപ്പേരുള്ള ഈ പ്രൊഫഷണൽ നേതാവ്.

 

Top