എട്ടു വയസ്സുകാരി നൂറിലധികം തവണ പീഡനത്തിനിരയായി. ബലാത്സംഗം തടയാന്‍ യുവതി സ്വയം കൊളുത്തി.ഐഎസ്‌ തീവ്രവാദികളുടെ കൊടും ക്രൂരത

ഐഎസ്‌ തീവ്രവാദികളുടെ കൊടും ക്രൂരതകളുടെ ഞെട്ടിക്കുന്ന ഭീകരമായ കഥകള്‍ വീണ്ടും പുറത്ത് .8 വയസുകാരിയായ യസീദി പെണ്‍കുട്ടിയെ അതി ക്രൂരമായി 100 തവണയിലധികം പീഡിപ്പിച്ചതിന്റെ കഥയാണിപ്പോള്‍ പുറത്തായിരിക്കുന്നത്. നൂറിലധികം തവണ ബലാത്സംഗത്തിന്‌ ഇരയായി മാറിയ എട്ടു വയസ്സുകാരിയെ ചികിത്സിച്ച ജര്‍മ്മന്‍ ഡോക്‌ടറുടെ വെളിപ്പെടുത്തലുകളാണ്‌ ലോകം ഞെട്ടലോടെ അറിയുന്നത്. ഇതിനൊപ്പം കാഴ്‌ചയ്‌ക്ക് സുന്ദരിയല്ലയെന്ന കാരണത്താല്‍ യുവതിയുടെ മുഖം പൊള്ളിച്ച്‌ വകൃതമാക്കിയെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.
ശാരീരികവും മാനസീകവുമായി ഭീതിയുടെ ഇരുളിലൂടെ സഞ്ചരിക്കേണ്ടി വന്ന 1,100 യസീദി പെണ്‍കുട്ടികളെ ചികിത്സിക്കാന്‍ ജര്‍മ്മനിയിലേക്ക്‌ കൊണ്ടുവന്ന യാന്‍ ഇഹാന്‍ കിസിലാന്‍ എന്ന ഡോക്‌ടറുടെ സംഘമാണ്‌ യസീദികളുടെ കഥകള്‍ ഇത്തവണ പുറത്തുവിട്ടത്‌. ചികിത്സയ്‌ക്കിടയില്‍ താന്‍ ഞെട്ടിപ്പിക്കുന്ന അനേകം കഥകളാണ്‌ കേട്ടതെന്ന്‌ ഡോക്‌ടര്‍ പറയുന്നു. കഴിഞ്ഞ ആഗസ്‌റ്റില്‍ യസീദികളെ പാര്‍പ്പിച്ച ഒരു ക്യാമ്പ്‌ സന്ദര്‍ശിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി 80 ശതമാനം പൊള്ളലേറ്റ നിലയില്‍ ആയിരുന്നു. മൂക്കും ചെവികളും ഇല്ലായിരുന്നു. ഞെട്ടിക്കുന്ന ആ കാഴ്‌ചയേക്കാള്‍ ഭീകരമായിരുന്നു അവള്‍ ആ സ്‌ഥിതയില്‍ എങ്ങിനെയെത്തി എന്ന്‌ കേട്ടപ്പോള്‍.yazidi mother-CRY
ഈ പെണ്‍കുട്ടിയേയും അവളുടെ സഹോദരിയേയും ഐഎസ്‌ തീവ്രവാദികള്‍ ആഴ്‌ചകളോളമാണ്‌ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്‌തത്‌. അഭയാര്‍ത്ഥി ക്യാമ്പിലെ ടെന്റില്‍ ഉറങ്ങുമ്പോള്‍ ഒരിക്കല്‍ തീവ്രവാദികള്‍ ക്യാമ്പിന്‌ പുറത്ത്‌ നില്‍ക്കുന്നതായി പെണ്‍കുട്ടി സ്വപ്‌നം കണ്ടു. തുടര്‍ന്ന്‌ ക്യാമ്പില്‍ വെച്ചിരുന്ന ഗ്യാസോലിന്‍ ദേഹം മുഴുവന്‍ ഒഴിച്ച്‌ സ്വയം തീ കൊളുത്തി. അളിഞ്ഞ അവസ്‌ഥയില്‍ തന്റെ ശരീരത്തെ പ്രാപിക്കുന്നതില്‍ നിന്നും തീവ്രവാദികള്‍ അകന്നു നില്‍ക്കും എന്നാണ്‌ ഇവര്‍ വിശ്വസിച്ചത്‌. ഭീതിയില്‍ നിന്നും പെണ്‍കുട്ടി ഉണരില്ല എന്ന്‌ മനസ്സിലാക്കിയ ഡോക്‌ടര്‍ അവരെ ഉടന്‍ തന്നെ ജര്‍മ്മനിയിലേക്ക്‌ കൊണ്ടുപോയി.
ഡസന്‍ കണക്കിന്‌ ഓപ്പറേഷനുകള്‍ വേണ്ടി വന്നു. ഇപ്പോഴും ത്വക്കും അസ്‌ഥികളുമായി ബന്ധപ്പെട്ട 30 ലധികം ഓപ്പറേഷനുകള്‍ ഇനിയും വേണം. ചികിത്സിച്ചതില്‍ ഏറെ ഭീകരത തോന്നിയ മറ്റൊരു സംഭവം ആയിരക്കണക്കിന്‌ തവണ ബലാത്സംഗത്തിന്‌ ഇരയാക്കപ്പെട്ട ഒരു എട്ടു വയസ്സുകാരിയുടെ വിധിയായിരുന്നു. 10 മാസ തടവിനിടയില്‍ എട്ടു തവണ ഈ കുഞ്ഞ്‌ വിറ്റഴിക്കപ്പെട്ടു. yasidi girl 8തന്റെ മനസ്സിനെ മഥിച്ച വലിയൊരു സംഭവമായിരുന്നു ഇതെന്നും ഡോക്‌ടര്‍ പറയുന്നു. നരകമെന്നാണ്‌ പെണ്‍കുട്ടികളുടെ അവസ്‌ഥയെ കുറിച്ച്‌ ഡോക്‌ടര്‍ വിശേഷിപ്പിച്ചത്‌. ജര്‍മ്മന്‍ സ്‌റ്റേറ്റുകളില്‍ ഒന്നിന്റെ പദ്ധതിയുടെ ഭാഗമായി ആദ്യ സംഘത്തെ ഏപ്രിലിലും അവസാന സംഘത്തെ കഴിഞ്ഞ മാസവും കൊണ്ടുവന്നു.-ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ യസീദി പെണ്‍കുട്ടികളോട്‌ ചെയ്യുന്ന ക്രൂരത ഇതിനകം നൂറു തവണയെങ്കിലും വിദേശ മാധ്യമങ്ങള്‍ പുറത്ത്‌ വിട്ടിട്ടുണ്ട്‌. എന്നിട്ടും അത്തരം വാര്‍ത്തകളുടെ ഒഴുക്ക്‌ അവസാനിക്കുന്നില്ല.

Top