പ്രതികാരം തീര്‍ക്കാന്‍ ഞങ്ങള്‍ ഇന്ത്യയിലേയ്ക്ക് വരും ! ഐസിന്റെ പുതിയ വീഡിയോയില്‍ ഞെട്ടിയ്ക്കുന്ന വെല്ലുവിളികള്‍

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വെട്ടിപിടിക്കാന്‍ ഒരുങ്ങുന്ന ഐഎസ് ത്രീവവാദികള്‍ പ്രതികാരം തീര്‍ക്കാന്‍ ഇന്ത്യയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വീഡിയോയിലാണ് ഈ മുന്നറിയിപ്പുള്ളത്. 2014 മുതല്‍ ഇറാഖ്, സിറിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിലെ അഞ്ച് ഇന്ത്യന്‍ ജിഹാദികളെ ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

2014 ല്‍ സിറിയയിലേക്ക് കടന്ന താനെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്ന തന്‍വീര്‍ ഷെയ്ഖിനെ മാത്രമാണ് വീഡിയോയില്‍ തിരിച്ചറിയാനായത്. ഇയാള്‍ അബു അമര്‍ അല്‍ ഹിന്ദി എന്ന വ്യാജ പേരാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാബറി മസ്ജിദ്, മുസഫര്‍നഗര്‍, ഗുജറാത്ത്, കാശ്മീര്‍ പ്രശ്‌നങ്ങള്‍ക്ക് പ്രതികാരം തീര്‍ക്കാന്‍ ഇന്ത്യയിലേക്കെത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട 22 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വീഡിയോയിലാണ് മുസ്ലീങ്ങള്‍ക്കുവേണ്ടി പ്രതികാരം തീര്‍ക്കാന്‍ ഇന്ത്യയിലേക്ക് വരുമെന്ന ഭീഷണിയുമായി ഇവര്‍ എത്തിയിരിക്കുന്നത്.

‘ഞങ്ങള്‍ തിരിച്ചുവരും മുസ്ലീങ്ങളോട് ചെയ്ത പ്രകതികാരത്തിന് പകരം വീട്ടാന്‍ കയ്യില്‍ വാളുമായി’ എന്ന് വീഡിയോയില്‍ ഷേയ്ഖ് പറയുന്നു. 2002 ലെ ഗോധ്ര കലാപത്തിലും 1992 ലെ ബാബറി മസ്ജിദ് കലാപത്തിനും മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെല്ലാം പകരം ചോദിക്കുമെന്നതാണ് വീഡിയോയിലൂടെ ഇവര്‍ പറയുന്നത്. ഒപ്പം സിറിയയിലെ റാഖയില്‍ കഴിഞ്ഞ വര്‍ഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സുഹൃത്തും താനെ സ്വദേശിയുമായ ഷഹീം താന്‍കിയെ സ്മരിക്കുകയും ചെയ്യുന്നുണ്ട് ഇയാള്‍.

ഇന്ത്യക്കാര്‍ക്ക് മൂന്ന് സാധ്യതകള്‍ മാത്രമാണുള്ളത്; ഒന്ന് ഇസ്ലാമിനെ അംഗീകരിക്കുക, ഇസ്ലാമികള്‍ക്ക് ജിസിയ(കപ്പം) നല്‍കുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നും വീഡിയോയിലുടെ ഭീകരര്‍ ആഹ്വാനം ചെയ്യുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ സിറിയയില്‍ ആക്രമണം നടത്തുന്നതിന്റെ വീഡിയോ നേരത്തേ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ഏഷ്യന്‍ രാജ്യങ്ങളിലേക്കും പ്രധാനമായും ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വീഡിയോകളെന്നാണ് നിരീക്ഷണം

Top