ഇം​ഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം സ്വന്തമാക്കി ഇറ്റലി.യൂറോകപ്പ് റോമിലേക്ക്..

വെംബ്ലി:ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ​ഗോൾകീപ്പർ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം.നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്.

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലിക്ക് യൂറോ കപ്പ് കിരീടം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് ഇറ്റലി രണ്ടാമത്തെ യൂറോ കപ്പ് കിരീടം സ്വന്തമാക്കിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷൂട്ടൗട്ടിൽ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയാണ് ടീമിന് വിജയവും കിരീടവും സമ്മാനിച്ചത്. മാർക്കസ് റാഷ്ഫോഡിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി. മറുവശത്ത് ഇറ്റാലിയൻ താരങ്ങളായ ആൻഡ്രിയ ബെലോട്ടി, ജോർജീഞ്ഞോ എന്നിവരുടെ ഷോട്ടുകൾ ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് തടുത്തെങ്കിലും ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇംഗ്ലിഷ് നിരയിൽ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നിവർ മാത്രമാണ് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചത്.

നേരത്തെ, കളമുണരും മുൻപേ നേടിയ ഗോളിൽ ആദ്യപകുതിയിൽ ലീഡെടുത്ത ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ഇറ്റലി സമനിലയിൽ തളയ്ക്കുകയായിരുന്നു. യൂറോ കപ്പ് ഫൈനലിലെ വേഗമേറിയ ഗോളെന്ന റെക്കോർഡുമായി മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ വിങ്ങർ ലൂക്ക് ഷാ നേടിയ ഗോളിലാണ് മത്സരത്തിൽ ഇംഗ്ലണ്ട് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ 67–ാം മിനിറ്റിൽ വെറ്ററൻ താരം ലിയനാർഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്ക് സമനില ഗോൾ സമ്മാനിച്ചത്. മുഴുവൻ സമയത്തും മത്സരം സമനിലയിൽ അവസാനിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നെങ്കിലും ഇരു ടീമുകൾക്കും സമനിലപ്പൂട്ടു പൊളിക്കാനായില്ല.

വെംബ്ലി സ്റ്റേഡിയത്തിൽ കാണികൾ ഇരിപ്പുറപ്പിക്കും മുൻപേ ആതിഥേയർ ഗോൾ നേടുന്ന കാഴ്ചയോടെയാണ് മത്സരത്തിന് തുടക്കമായത്. ആദ്യ മിനിറ്റുകളിൽത്തന്നെ ഇറ്റലിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് നിർവീര്യമാക്കി നടത്തിയ പ്രത്യാക്രമണത്തിൽനിന്നാണ് ഇംഗ്ലണ്ട് ഗോൾ നേടിയത്. ഇംഗ്ലണ്ട് പ്രതിരോധത്തിലെ ഹാരി മഗ്വയറിന്റെ പിഴവിലാണ് ഇറ്റലിക്ക് അനുകൂലമായി കോർണർ ലഭിച്ചത്.കോർണർ ഇറ്റലിക്ക് അനുകൂലമെങ്കിലും ഗോളടിച്ചത് ഇംഗ്ലണ്ട്. ഇറ്റലിയുടെ കോർണർ കിക്ക് ക്ലിയർ ചെയ്ത ശേഷം ഇംഗ്ലിഷ് താരങ്ങളുടെ പ്രത്യാക്രമണം. ഇതിനിടെ ഹാരി കെയ്ൻ വഴി പന്ത് വലതു വിങ്ങിൽ കീറൻ ട്രിപ്പിയറിന്. ഇറ്റാലിയൻ ബോക്സിനു സമീപത്തേക്ക് ഓടിക്കയറിയ ട്രിപ്പിയർ ഒരുനിമിഷം കാത്തശേഷം പന്ത് കോരി ബോക്സിലേക്ക് വിട്ടു. ഓടിയെത്തിയ ലൂക്ക് ഷായുടെ കണ്ണുംപൂട്ടിയുള്ള ഹാഫ് വോളി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ‍ഡൊന്നാരുമയ്ക്ക് യാതൊരു അവസരവും നൽകാതെ വലയിൽ. ലൂക്ക് ഷായിൽ തുടങ്ങി ലൂക്ക് ഷായിലൂടെ ഗോളിലെത്തി അവസാനിച്ച മുന്നേറ്റം.

Top