ചത്തുതൊലയുന്നത് കാണാന്‍ കാത്തിരിക്കുന്നവരോട്, ദയവു ചെയ്ത് എന്‍െ്‌റ അച്ഛനെ കൊല്ലരുത്: അഭ്യര്‍ത്ഥനയുമായി ജഗതിയുടെ മകള്‍

ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന സോഷ്യല്‍ മീഡിയ മനോരോഗികള്‍ക്ക് ഏറ്റവും ഇരയാകുന്നവരിലൊരാളാണ് നടന്‍ ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതിനിടെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ അദ്ദേഹത്തിന്‍െ്‌റ മകള്‍ പാര്‍വ്വതി രംഗത്തെത്തി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പാര്‍വ്വതിയുടെ പ്രതികരണം.

പാര്‍വതിയുടെ വാക്കുകള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരിക്കലും ഇങ്ങനെയൊരു വിഡിയോ അപ്ലോഡ് ചെയ്യണമെന്ന് വിചാരിച്ചതല്ല. പക്ഷേ അപ്ലോഡ് ചെയ്യാതിരിക്കാനും പറ്റില്ല. കുറേ നാളുകളായി സഹിക്കുന്നു. ദയവുചെയ്ത് സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടിയും പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്.

അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്‌നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍.

നിങ്ങള്‍ ഒന്ന് ആലോചിക്കൂ ജഗതിശ്രീകുമാര്‍ എന്ന വ്യക്തിക്ക് എന്തെങ്കിലും പ്രശ്മനമുണ്ടെന്ന് ഒരു മെസ്സേജ് കിട്ടിയാല്‍ കണ്ണുംപൂട്ടി ഒരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുക അല്ല വേണ്ടത്. ചിന്തിക്കുക എന്തെങ്കിലും ഇതില്‍ സത്യമുണ്ടോ ഒരു മാനുഷിക ബോധം സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ഒട്ടും കാണിക്കുന്നില്ല. കലാകാരന്മാര്‍ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം.

അവര്‍ക്കുമുണ്ട് വികാരങ്ങള്‍ അത് നിങ്ങള്‍ മനസിലാക്കണം. ഞങ്ങള്‍ എന്തുമാത്രം പരിശ്രമം എടുത്താണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നോക്കുന്നത് എന്നുള്ളത് നിങ്ങള്‍ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക്, മെന്റല്‍ ഡിപ്രഷന്‍ കാരണം വീണ്ടും അദ്ദേഹം ഡൗണ്‍ ആയി പോകുകയാണ്.

ഇപ്പോള്‍ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വര്‍ത്തമാനം പറയാനുള്ള കപ്പാസിറ്റി ഉണ്ട്, ആളുകളെ തിരിച്ചറിയാനുള്ള കപ്പാസിറ്റി ഉണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക് നിങ്ങള്‍ മനസിലാക്കിയിരിക്കണം. ദയവുചെയ്ത് ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ നിങ്ങള്‍ കൊല്ലരുത്. എന്റെ ഒരു എളിയ അഭ്യര്‍ഥന ആണ്.

അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്റെ ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ..

എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നില്‍ കരയിപ്പിച്ചും ചിരിപ്പിച്ചും , ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ജഗതിശ്രീകുമാര്‍ എന്ന് പറയുന്ന വ്യക്തി. അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ചെയ്തില്ലെങ്കിലും പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല .

ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ് തിരിച്ച് സില്‍വര്‍ സ്‌ക്രീനിലേക്ക് കൊണ്ടുവരാന്‍. അതിനു നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ ഒരു ന്യൂസ് തന്ന് മെന്റല്‍ ഷോക്ക് തന്ന് അദ്ദേഹത്തെ പൂര്‍ണമായിട്ടും ഈ ലോകത്തുനിന്നും പറഞ്ഞയക്കരുത് ദൈവത്തെ ഓര്‍ത്ത് ….. പാര്‍വ്വതി പറഞ്ഞു.

Top