ഒരു പെണ്‍കുട്ടിയെ റേപ്പ് ചെയ്ത് കൊന്ന് പാറമടയില്‍ വലിച്ചെറിയുന്നത് ജിഷ കണ്ടു: പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതെ ജിഷയുടെ അമ്മയും സഹോദരിയും

കൊച്ചി: ജിഷ വധക്കേസിലെ പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാതെ ജിഷയുടെ അമ്മയും സഹോദരിയും. കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായിരുന്നുവെന്നാണ് പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെവി നിഷ വെളിപ്പെടുത്തിയത്. എന്നാല്‍ വെളിപ്പെടുത്തല്‍ ദുരൂഹമായി തുടരുകയാണ്.

ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി പാറമടയിലേക്ക് വലിച്ചെറിയുന്നത് ജിഷ കണ്ടിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് തെളിവുകള്‍ ശേഖരിക്കാനാണ് ജിഷ പെന്‍കാമറ വാങ്ങിയത്. ഇക്കാര്യം ജിഷയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പൊലീസിനോട് ഈ വിവരങ്ങളെല്ലാം അറിയിച്ചിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും നിഷ പറഞ്ഞു. ജിഷ വധക്കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ കൂട്ടിച്ചേര്‍ത്തു. ജിഷ വധക്കേസില്‍ പൊലീസ് പിടികൂടിയ അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് നിഷയുടെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നത്. ഈ ആരോപണങ്ങള്‍ നിഷേധിക്കാനോ സമ്മതിക്കാനോ ജിഷയുടെ അമ്മ രാജേശ്വരി തയ്യാറല്ല. പെരുമ്പാവൂരില്‍ ചില രാഷ്ട്രീയ ബന്ധങ്ങള്‍ള്ളവര്‍ക്ക് പാറമടകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ പാറമടയിലേക്ക് വിരല്‍ ചൂണ്ടുന്ന വെളിപ്പെടുത്തലിന് പുതിയ തലവും നല്‍കുന്നു. ഈ രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജിഷാ കൊലക്കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ആദ്യ ഘട്ടത്തില്‍ ശ്രമം നടന്നതെന്ന ആരോപണം അതീവ ശക്തമായിരുന്നു. എന്നാല്‍ അമീറുള്ളിനെ അറസ്റ്റ് ചെയത പൊലീസ് ഇത്തരം പ്രചരണങ്ങള്‍ അസ്ഥാനത്താക്കി.

കേസില്‍ വിചാരണ നടക്കുമ്പോഴൊന്നും പാറമടയിലെ കൊല ആരും ഉയര്‍ത്തിയില്ല. എല്ലാം കഴിഞ്ഞപ്പോള്‍ നിഷ നടത്തിയ വെളിപ്പെടുത്തല്‍ സംശയകരമാണെന്ന് പൊലീസ് പറയുന്നു. അമീറുള്‍ ഇസ്ലാമിന്റെ വധ ശിക്ഷയ്ക്കെതിരെ പ്രതിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനെ സ്വാധീനിക്കാനും അമീറുള്ളിനെ രക്ഷിക്കാനുമാണ് പുതിയ നീക്കമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണിക്കുമ്പോള്‍ പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കരുതലോടെ തന്നെ പ്രോസിക്യൂഷന്‍ നീങ്ങും. പുതിയ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലിലെ സത്യം കണ്ടെത്താന്‍ പൊലീസ് രഹസ്യാന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top