ഇന്ത്യ കോൺഗ്രസ് മുക്തമാകുന്നു !!!കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് അവസാനമായി. അണികൾ നിരാശയിൽ !ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ.

ആഗ്ര:ഇന്ത്യ കോൺഗ്രസ് മുക്തമാകുന്നു എന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അവസാനമായെന്നും ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്ന് കോണ്‍ഗ്രസിനും മനസിലായെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം ആഗ്രയില്‍ നടന്ന ബി ജെ പി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സി എ എ വിഷയത്തില്‍ കോണ്‍ഗ്രസ് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെഹ്‌റുവും മന്‍മോഹന്‍ സിംഗുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് എടുത്തവരാണ്. പാക്കിസ്ഥാനില്‍ പീഡനം നൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003ല്‍ മന്‍മോഹന്‍ പറഞ്ഞിട്ടുണ്ട്.

‘പാകിസ്താനില്‍ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നെഹ്‌റുജി പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003-ല്‍മന്‍മോഹന്‍ ജി പറഞ്ഞിട്ടുണ്ട്’ – നഡ്ഡ പറഞ്ഞു. ബിജെപി ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി പങ്കെടുത്ത ആഗ്രയിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സിഎഎയെ എതിര്‍ക്കുന്ന ദളിത് സമുദായ നേതാക്കളെയും നഡ്ഡ വിമര്‍ശിച്ചു. ഇന്ന് നിരവധി ദളിത് നേതാക്കള്‍ സിഎഎയെ എതിര്‍ക്കുന്നുണ്ട്. അവര്‍ക്കറിയില്ല.അഭയാര്‍ഥികളില്‍ എഴുപത് ശതമാനം പേരും ദളിതരാണെന്ന്. അവര്‍ക്ക് ഇന്ത്യയില്‍ കഴിയുന്നതിനുള്ള അവകാശം നല്‍കി, അവര്‍ക്ക് പൗരത്വവും നല്‍കി.- അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെതിരെയും നഡ്ഡ ആഞ്ഞടിച്ചു. സിഎഎയെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ലെന്ന് പറഞ്ഞ നഡ്ഡ അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ‘അവരുടെ രാഷ്ട്രീയത്തിന് അവസാനമായിരിക്കുന്നു. രാജ്യം മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും അവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞു.’പാകിസ്താനില്‍ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നെഹ്‌റുജി പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003-ല്‍ മന്‍മോഹന്‍ ജി പറഞ്ഞിട്ടുണ്ട്’ – നഡ്ഡ പറഞ്ഞു

Top