സി.കെ ജാനുവിന് കെ.സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകി ;ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രൻ തന്നെ വിളിച്ചുകൊണ്ടിരുന്നു :സുരേന്ദ്രനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട്

സ്വന്തം ലേഖകൻ

കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോട്.ആദിവാസി നേതാവായ സി കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയതിന് തെളിവുമായാണ് പ്രസീത രംഗത്ത് എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് തെളിവായി ഫോണ് സംഭാഷണങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.തിരുവനന്തപുരം ഹൊറൈസണ് ഹോട്ടലിലെ 503ാം നമ്പർ മുറിയിൽ സുരേന്ദ്രനും സെക്രട്ടറി പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഹോട്ടലിൽ പ്രസീത എത്തിയെന്നും അറിയിക്കുന്ന ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടിട്ടുണ്ട്.

ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രന് തന്നെ വിളിച്ചുകൊണ്ടിരുന്നു. നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയതിനു ശേഷമാണ് പിറ്റേന്ന് കാലത്ത് കാണാം എന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പർ ഏതാണെന്ന് തിരക്കുകയും ഏത് സമയത്ത് കാണാൻ സാധിക്കുമെന്നും ആരാഞ്ഞു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാം എന്ന മറുപടിയും നൽകിയെന്നും പ്രസീത പറയുന്നു.

സുരേന്ദ്രന്റെ ഫോണിൽ നിന്നും തന്റെ ഫോണിലേക്ക് കോൾ വന്നപ്പോൾ ജാനു ചാടിക്കയറി കോൾ എടുത്തുവെന്നും പ്രസീത പറയുന്നു. സുരേന്ദ്രന്റെ പി എ ആയിരുന്നു വിളിച്ചതെന്നും പ്രസീത കൂട്ടിച്ചേർത്തു.

ഫോൺ വിളിച്ചതിന് ശേഷം സുരേന്ദ്രനും അദ്ദേഹത്തിന്റെ ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ടു മിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങൾ പുറത്തിറങ്ങിയെന്നും പ്രസീത പറഞ്ഞു. തുപണം കൈമാറിയതെന്നും തുടർന്ന് ആ മുറിയിൽ വച്ചാണ് പണം കൈമാറിയെന്നും പ്രസീത കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് നടന്ന പത്തുലക്ഷത്തിന്റെ കാര്യമാണ് ഇതുവരെ പറഞ്ഞത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അവര് വ്യക്തമാക്കി. ബത്തേരിയിലേക്ക് വരുതേയുള്ളൂ. ഇതിനെക്കാളും കാര്യങ്ങള് പുറത്തുവരാനുണ്ടെന്നും പ്രസീത പറഞ്ഞു.

Top