ബിജെപി വലിയ ഒറ്റകക്ഷിയെന്ന് വാദം; നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോയെന്ന് യെദ്യൂരപ്പയോട് സുപ്രീം കോടതി; നാളെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കോണ്‍ഗ്രസ്

ദില്ലി: തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് ദിവസമായി കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയനാടകം ക്ലൈമാക്‌സിലേക്ക്.ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അല്‍പസമയത്തിനകം വിധി പറയും.

കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി ചോദിച്ചു.  ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സർക്കാരുണ്ടാക്കാൻ തീരുമാനം എടുത്തതെങ്ങനെയെന്ന്  ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും മുകുൾ റോഹ്തഗി വാദിച്ചു. സർക്കാരിയ റിപ്പോർട്ടും ബൊമ്മ കേസ് വിധിയും പരാമർശിച്ചായിരുന്നു വാദം. കോൺഗ്രസ് – ദൾ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും അവർ വാദിക്കുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയെന്നാണ് ഒന്നാമത്തെ കത്തിലെ വാദം. മറ്റുള്ളവരുടെ പിന്തുണയുണ്ടെന്ന് രണ്ടാമത്തെ കത്തില്‍ പറയുന്നു.

ഭൂരിപക്ഷം തെളിയിക്കാന്‍ ആരെ ആദ്യം വിളിക്കേണ്ടത് എന്ന കാര്യത്തിലാണ് ഇപ്പോള്‍ വാദം നടക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ആദ്യം   അവസരം നല്‍കണമെന്ന കോണ്‍ഗ്രസും ഭൂരിപക്ഷം തെളിയിക്കാന്‍ ആകുമെന്ന് ബിജെപിയും വാദിച്ചു.

ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ നിയമവശം പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. നാളെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കോണ്‍ഗ്രസും ബിജെപിയും അറിയിച്ചു. സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ വോട്ടെടുപ്പ് നടന്നേക്കും.

കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ ഒപ്പിട്ട കത്ത് കിട്ടിയിട്ടില്ലെന്ന് കര്‍ണാടക ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.

മനു അഭിഷേക് സിങ്വി, കബില്‍ സിബല്‍, പി.ചിദംബരം, ശാന്തിഭൂഷണ്‍, രാം ജഠ്മലാനി, മുകുള്‍ റോത്തഗി, പി.വി വേണുഗോപാല്‍ തുടങ്ങി വന്‍ അഭിഭാഷക നിരയാണ് കോടതിയിലുള്ളത്.

ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ വരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ യെദ്യൂരിയപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് യെദ്യൂരപ്പ ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

നിലവില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച്ച സമയമാണ് യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ അനുവദിച്ചത്. എന്നാല്‍ പക്ഷപാതപരമായ നടപടിയാണെന്നും കുതിരക്കച്ചവടത്തിന് വഴിയൊരുക്കലാണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. യെദ്യൂരപ്പയ്ക്ക് നല്‍കിയ ഈ രണ്ടാഴ്ച്ച സമയം സുപ്രീംകോടതി വെട്ടിക്കുറച്ചേക്കും എന്നാണ് കോണ്‍ഗ്രസ് ക്യാംപിന്റെ പ്രതീക്ഷ.

അങ്ങനെ വന്നാല്‍ വിശ്വാസവോട്ടെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാം എന്നും അവര്‍ കണക്കു കൂട്ടുന്നു. അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടാണ് എംഎല്‍എമാരെ ബിജെപി സ്വാധീനിക്കുന്നത് തടയാനായി കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ അത്തരമൊരു വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായാലും വിശ്വാസവോട്ടെടുപ്പ് വരെ അധികാരത്തില്‍ തുടരുക എന്നതാവും ബിജെപി തന്ത്രം.

Top