കര്‍ണാടകയിൽ കോണ്‍ഗ്രസ് വാൻ വിജയം നേടും! കോൺഗ്രസ് 122 സീറ്റ് പിടിച്ചെടുക്കും! അവസാന സര്‍വേ ഫലവും കോണ്‍ഗ്രസിന് അനുകൂലം.വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ, ക‍ർണാടകയിൽ വമ്പൻ പ്രചാരണം

ബെംഗളൂരു: ഇത്തവണ കർണാടകയിൽ ബിജെപി തറ പറ്റും. മോഡി പ്രഭാവം നഷ്ടമാകും .കേന്ദ്രത്തിൽ ഭരണമാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും കർണാടകത്തിലേത് .കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ അവസാന അഭിപ്രായ വോട്ടെടുപ്പ് ഫലവും പ്രവചിക്കുന്നത് കോണ്‍ഗ്രസ് വിജയം. സി വോട്ടര്‍-എബിപി ന്യൂസ് അഭിപ്രായ വോട്ടെടുപ്പാണ് പ്രചരണത്തിന്റെ അവസാന ലാപ്പിലും കോണ്‍ഗ്രസിന് വിജയം പ്രവചിക്കുന്നത്. ഏറെ പിന്നിലായിരുന്ന ബിജെപി വിടവ് കുറക്കുന്നതായും വോട്ടെടുപ്പ് ഫലത്തില്‍ കാണാം.

വോട്ടെടുപ്പിന്റെ, മേഖലകള്‍ വേര്‍തിരിച്ചുള്ള വിശകലനങ്ങളും കണക്കുകളും പറയുന്നത് കോണ്‍ഗ്രസ് 110 മുതല്‍ 122 സീറ്റുകള്‍ വരെ നേടാമെന്നാണ്. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 113 സീറ്റുകളാണ്. 40.2 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് അധികം ലഭിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിക്ക് 73 മുതല്‍ 85 സീറ്റുകള്‍ വരെ നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലം പറയുന്നത്. കഴിഞ്ഞ തവണ 104 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് തന്നെ ഇത്തവണയും ലഭിക്കും. ജെഡിഎസിന് 21 മുതല്‍ 29 സീറ്റുകള്‍ വരെ ലഭിക്കും. 2018ല്‍ 37 സീറ്റുകളിലാണ് ജെഡിഎസ് വിജയിച്ചത്.

കഴിഞ്ഞ തവണ നേടിയതില്‍ നിന്ന് രണ്ട് ശതമാനത്തോളം വോട്ട് കുറഞ്ഞ് 16.1 ശതമാനം വോട്ട് ലഭിക്കും. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 50%ത്തോളം പേരും നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സര്‍ക്കാരിന്റെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടു. 26% പേര്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നു. 24% പേര്‍ ശരാശരിയെന്ന് അഭിപ്രായപ്പെട്ടു.

മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന ചോദ്യത്തിന് 42%പേര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പേര് പറഞ്ഞു. 31%പേര്‍ നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പേര് പറയുന്നു. 21% ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ പേര് പറഞ്ഞു. മൂന്ന് ശതമാനം പേര്‍ ഡികെ ശിവകുമാറിന്റെ പേര് പറഞ്ഞപ്പോള്‍ മൂന്ന് ശതമാനം പേര്‍ മറ്റുള്ളവര്‍ക്കാണ് വോട്ട് ചെയ്തത്.

അതേസമയം ബെംഗളൂരു നഗരം പിടിച്ചടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വമ്പൻ റോഡ് ഷോ നടത്തി. കോൺഗ്രസിന്‍റെ ബജ്‍രംഗദൾ നിരോധനമെന്ന വാഗ്ദാനം വലിയ വിവാദമായ അവസാനലാപ്പിൽ, ഹനുമാന്‍റെ ചിത്രമുള്ള കൊടികളുമേന്തി നിരവധി പേരാണ് റോഡ് ഷോയ്ക്ക് എത്തിയത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത സോണിയ ഗാന്ധി, ബിജെപി തോറ്റാൽ മോദിയുടെ ആശിർവാദം കിട്ടില്ലെന്ന അമിത് ഷായുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു.

40 ടൺ പൂക്കൾ വിരിച്ച പാതയിൽ, ജയ് ബജ്‍രംഗബലി എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ലൗഡ് സ്പീക്കറുകളുമായി 26 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ. ബജ്‍രംഗദൾ നിരോധനം ചൂട് പിടിച്ച പ്രചാരണ വിഷയമായ കർണാടകയിൽ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകരെയും ബിജെപി പ്രവർത്തകരെയും അണിനിരത്തിയായിരുന്നു മോദിയുടെ ബെംഗളുരു റോഡ് ഷോ. മോദിക്കൊപ്പം വാഹനത്തിൽ ബെംഗളുരു സൗത്ത് എംപി തേജസ്വി സൂര്യയും ബെംഗളുരു സെൻട്രൽ എംപി പി സി മോഹനും കാണികളെ അഭിവാദ്യം ചെയ്തു.

Top