കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്..കടിപിടി കൂടി കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ

കര്‍ണ്ണാടകം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്.പ്രോടെം സ്പീക്കർ കെ.ജി.ബൊപ്പയ്യയുടെ നിയന്ത്രണത്തിൽ ഇന്ന് ഉച്ചയ്ക്കു 12ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ആദ്യം സ്പീക്കർ തെരഞ്ഞെടുപ്പു നടക്കും. തുടർന്നു പുതിയ സ്പീക്കറുടെ അധ്യക്ഷതയിലാകും വിശ്വാസവോട്ടെടുപ്പ്.സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപിയില്‍ നിന്ന് സുരേഷ് കുമാറും കോണ്‍ഗ്രസില്‍ നിന്ന് കെ.ആര്‍. രമേഷ് കുമാറുമാണ് മത്സരിക്കുന്നത്. പുതിയ സ്പീക്കറാവും വിശ്വാസവോട്ടെടുപ്പ് നടത്തുക.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്‍ രമേശ് കുമാറാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ബി.ജെ.പിക്കായി എസ്.സുരേഷ് കുമാറും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു ബി.ജെ.പി മല്‍സരിക്കുന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ് നിശ്ചയിച്ചിട്ടുള്ളത്. ദളിനു വേണ്ടി മാറ്റിവച്ച ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു കെ.ശ്രീനിവാസ ഗൗഡയും എ.ടി.രാമസ്വാമിയുമാണ് പരിഗണനയില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

224 അംഗ സഭയില്‍ 221 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കുമാരസ്വാമി രണ്ടിടത്ത് മത്സരിച്ചതിനാല്‍ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മറ്റു രണ്ടു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിട്ടുമില്ല. 117 എം.എല്‍.എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുള്ളത്.യെദ്യൂരപ്പ രാജിവെച്ചതിനു പിന്നാലെയും കോണ്‍ഗ്രസ്-ജെ.ഡി.എസ് പാളയത്തില്‍ നിന്ന് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. എന്നാല്‍ എം.എല്‍.എമാര്‍ ഇപ്പോഴും റിസോര്‍ട്ടില്‍ തന്നെയായതിനാല്‍ ബി.ജെ.പിക്ക് ഇവരെ സ്വാധീനിക്കാനായിട്ടില്ലെന്നാണ് വിവരം.

ബെംഗളൂരുവിലെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയും ദൾ എംഎൽഎമാരെ കുമാരസ്വാമിയും സന്ദർശിച്ചു. അതിനിടെ, ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള മൂന്നു മണ്ഡലങ്ങളിൽ ഒന്നിച്ചു മൽസരിക്കാൻ കോൺഗ്രസും ദളും ധാരണയിലെത്തി.

എംഎല്‍എമാര്‍ ഇപ്പോഴും വിവിധ ഹോട്ടലുകളിലാണുള്ളത്. സഭ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് ഇവരെ ഇവിടെ എത്തിക്കും. വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.കോണ്‍ഗ്രസിന്റെ 78 അംഗങ്ങളും ജെഡിഎസിന്റെ 37 ഉം രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 117 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാരിനുള്ളത്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണയാണുള്ളത്.117 എംഎല്‍എമാരുടെ പിന്തുണയുള്ളത് കൊണ്ട് തന്നെ വിശ്വാസ വോട്ടെടുപ്പ് കുമാരസ്വാമിക്ക് കഠിനമായ കടമ്പയല്ല. എന്നാല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി മന്ത്രിസഭയിലെ പദവികളെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ പുതിയ സര്‍ക്കാരിന് വെല്ലുവിളിയാകും. മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷവും കുമാരസ്വാമി തന്നെ തുടരണമോ എന്ന വിഷയത്തിലടക്കം ഇതുവരെ തീരുമാനമായിട്ടില്ല.

ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് കൊണ്ട് തന്നെ ഉപമുഖ്യമന്ത്രിയാകുന്നത് കോണ്‍ഗ്രസിന്റെ ഡോ. ജി പരമേശ്വര്‍ ആണ്. മറ്റ് മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ്- ജെഡിഎസ് നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കുമാരസ്വാമി, ജി പരമേശ്വര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവരാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് ധനകാര്യ വകുപ്പിന്റെ ചുമതലയും ഉപമുഖ്യമന്ത്രി ജി പരമേശ്വറിന് ആഭ്യന്തര വകുപ്പും നല്‍കാനാണ് ചര്‍ച്ചയില്‍ തീരുമാനമായത് എന്നാണ് സൂചന. കുമാരസ്വാമിയുടെ സഹോദരനും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ എച്ച്ഡി രേവണ്ണ പ്രധാനപ്പെട്ട രണ്ട് വകുപ്പുകള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അതിനിടെ കെജി ജോര്‍ജിനും എസ്ആര്‍ പാട്ടീലിനും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കണം എന്ന ആവശ്യം മുഖ്യമന്ത്രി സിദ്ദരാമയ്യ മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ലിംഗായത്ത്, മുസ്ലീം വിഭാഗങ്ങളിലെ നേതാക്കളും പ്രധാനപ്പെട്ട വകുപ്പുകള്‍ക്ക് വേണ്ടി കടിപിടി കൂടുന്നുണ്ടെന്നാണ് വിവരം.

Top