താരങ്ങളെ ഇന്റര്‍നെറ്റില്‍ തിരയുന്നത് വഴി നിങ്ങളെ കാത്തിരിക്കുന്നത് വന്‍ ചതിക്കുഴികള്‍,ഏറ്റവും അപകടകാരി കാവ്യാ മാധവന്‍

ഓണ്‍ലൈന്‍ വൈറസുകളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് പ്രിയതാരങ്ങളുടെ പേരിലുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചിലൂടെയാണ് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്ത. പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാസേവന ദാതാക്കളായ മക്കാഫിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള മാല്‍വെയറുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സെക്യൂരിറ്റിയായ മക്കാഫിയുടെ പത്താമത് സര്‍വേ റിപ്പോര്‍ട്ടാണ് ഇത്.
മോളിവുഡ്, ടോളിവുഡ്, കോളിവുഡ്, ബോളിവുഡ് എന്നിങ്ങനെ തരംതിരിച്ചാണ് മക്കാഫി സര്‍വേ റിസള്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മക്കാഫി ഇതേ രീതിയില്‍ സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.dileep-kavya

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ ഏറ്റവും ശ്രദ്ധോയമായ കാര്യം മലയാള താരങ്ങളില്‍ മാല്‍വെയര്‍ ലിസ്റ്റില്‍ ഏറ്റവും അപകടകാരി കാവ്യാ മാധവനാണ്. 2015 ലെ ലിസ്റ്റ് പ്രകാരം അഞ്ചാം സ്ഥാനത്തായിരുന്ന കാവ്യയാണ് 2016 ല്‍ എത്തിയപ്പോള്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 11 ശതമാനമാണ് കാവ്യാമാധവന്റെ പേരില്‍ തെരയുന്നതിലൂടെ വൈറസ് സാധ്യതയുണ്ടാവുന്നതായി പറയുന്നത്.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

മറ്റുള്ള താരങ്ങളെ തിരയുമ്പോഴുണ്ടാകുന്ന വൈറസ് സാധ്യത ഇങ്ങനെ..
രണ്ടാം സ്ഥാനത്ത് – ജയസൂര്യ-10.33%
മൂന്നാം സ്ഥാനത്ത് – നിവിന്‍ പോളി-9.33%
മറ്റുള്ളവര്‍ – മഞ്ജുവാര്യര്‍ (8.33), പാര്‍വതി (8.16), നയന്‍താര (8.17), നമിതപ്രമോദ് (7.67), മമ്മൂട്ടി (7.5), പൃഥ്വിരാജ് (7.33), റീമ കല്ലിങ്കല്‍ (7.17), സായ് പല്ലവി (07.00), ഇഷ തല്‍വാര്‍ (07.00) എന്നിങ്ങനെയാണ് സര്‍വേ റിപ്പോര്‍ട്ട്.

മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ ആരാധാകരുള്ള നിക്കി ഗില്‍റാണിയും അമലാ പോളുമാണ് കോളിവുഡില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top