വിരമിയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പിന്‍സിപ്പലായി പ്രമോഷന്‍; വിദ്യാഭ്യാസ മന്ത്രിയുടെ സുഹൃത്തിന് വേണ്ടി നിയമം കാറ്റില്‍ പറക്കും !

തിരുവനന്തപുരം: പ്രൊഫസര്‍ക്ക് പെന്‍ഷന്‍ പറ്റുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രമോഷന്‍ അതും പിന്‍സിപ്പലായി അതിനുള്ള യോഗ്യാതയാകട്ടെ ഇടതുപക്ഷ യൂണിയന്റെ സംസ്ഥാന നേതാവാകുക അക്കൂട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വേണ്ടപെട്ട ആളുകൂടിയായാല്‍ എല്ലാം പെട്ടെന്ന്. കഴിഞ്ഞ ദിവസം സംഭവിച്ച വിചിത്രകാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നന്നത്.

കെജിഒഎ സംസ്ഥാന നേതാവായ പ്രഫ. ശശികുമാറിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിചിത്ര ഉത്തരവിലൂടെ പ്രിന്‍സിപ്പലാക്കി. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലായിരുന്നു സ്ഥാനക്കയറ്റം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ഉത്തരവ് പ്രഫ ശശികുമാറിന് കിട്ടി. ഉടന്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. നാല് മണിക്ക് പ്രിന്‍സിപ്പലായി അഞ്ച് മണിക്ക് വിരമിക്കും. അങ്ങനെ സര്‍വ്വീസിലെ അവസാന മണിക്കൂറില്‍ സ്ഥാനക്കയറ്റം.
ഇതോട പെന്‍ഷന്‍ തുക ഇരട്ടിയിലധികമായി മാറും. ശശികുമാറിന്റെ നിലവിലെ അടിസ്ഥാന ശമ്പളത്തില്‍ പ്രെമോഷന്‍ എത്തുന്നതോടെ വലിയ മാറ്റം ഉണ്ടാകും. രണ്ടോ മൂന്നോ ഗ്രേഡിന്റെ ഉയര്‍ച്ചയുണ്ടാകും. ഇത് പെന്‍ഷന്‍ തുകയിലും പ്രതിഫലിക്കും. അങ്ങനെ മാസം കുറഞ്ഞത് വലിയൊരു നേട്ടം അടുത്തമാസം മുതല്‍ ശശികുമാറിനെ ലഭിക്കും. ഒരു മണിക്കൂര്‍ മാത്രമുള്ള പ്രെമോഷനായതിനാല്‍ ആരും ഇതിനെ ചോദ്യം ചെയ്യില്ല. കാരണം സര്‍വ്വീസിലുള്ള ആര്‍ക്കും ഇതുമൂലം നഷ്ടമുണ്ടാക്കുന്നില്ല. അടുത്ത ദിവസം തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് ഇവിടെ പ്രിന്‍സിപ്പലായി മാറുകയും ചെയ്യും.

കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിന് പ്രത്യേക അപേക്ഷ ക്ഷണിക്കണമെന്നാണ് ചട്ടമെങ്കിലു ഇതൊന്നും നേതാലിന് വേണ്ടിവന്നില്ല. കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രഫസറായിരുന്നു ശശികുമാര്‍. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളേജില്‍ പ്രിന്‍സിപ്പലാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശുപാര്‍ശ എഴുതി വാങ്ങി. എഞ്ചിനിയറിങ് കോളേജില്‍ ഒരു പ്രിന്‍സിപ്പല്‍ ഒഴിവുണ്ടെന്നായിരുന്നു ശുപാര്‍ശ.

ഇതു പ്രകാരം ബാക്കിയെല്ലാം വേഗത്തില്‍ നടന്നു. തിരുവനന്തപുരത്തെ പ്രിന്‍സിപ്പലിന് പാലക്കാട്ടേക്ക് സ്ഥലം മാറ്റം. അങ്ങനെ തിരുവനന്തപുരത്തെ ഒഴിച്ചിട്ടു. അതിന് ശേഷം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്ന് വരുത്തി ശശികുമാറിനെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ അതിവേഗം ഫയലില്‍ ഒപ്പിട്ടായിരുന്നു എല്ലാം. പെന്‍ഷന്‍ തുക അധികമായി സംഘടിപ്പിക്കുകയെന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം.
വിദ്യാഭ്യസ മന്ത്രിയും പ്രഫസറുമായ രവീന്ദ്രനാഥിന്റെ ഉറ്റ സുഹൃത്താണ് ശശികുമാര്‍. ഇതും സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാധീനിച്ചു. അത് കൊണ്ട് തന്നെ നിയമം കാറ്റില്‍ പറത്തിയും സംസ്ഥാന ഖജനാവില്‍ നിന്ന് പണം കൊടുക്കാം. പ്രിന്‍സിപ്പലായി ഒരു മണിക്കൂര്‍ ജോലിചെയ്ത ശശികുമാര്‍ വിരമിച്ച ശേഷം പോകുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണെന്നും സൂചനയുണ്ട്.

Top