കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു.കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണം സഭയില്‍ ആവര്‍ത്തിച്ച് കെ.ടി ജലീല്‍

കൊച്ചി: കുഞ്ഞാലികുട്ടി ജലീൽ പോര് തുടരുന്നു. കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു എന്നാ ആരോപണം വീണ്ടും ആവർത്തിക്കുകയാണ് കെട്ടി ജലീൽ .കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ എൻ.ആർ.ഇ നിക്ഷേപം വീണ്ടും നിയമസഭയിലുന്നയിച്ച് കെ.ടി ജലീൽ. എ.ആർ നഗർ സഹകരണ ബാങ്കിന് എൻ.ആർ.ഇ നിക്ഷേപം സ്വീകരിക്കാൻ അംഗീകാരം ഇല്ലെന്നിരിക്കെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാകുമോ എന്ന് ജലീൽ ചോദിച്ചു. ബാങ്കിലെ നിക്ഷേപ വിവരങ്ങൾ പരിശോധിച്ച് പ്രതികരിക്കാമെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ മറുപടി നൽകി.

ഇന്നലെയാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ.ടി ജലീല്‍ രംഗത്തെത്തിയത്. വി.കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. കള്ളപ്പണക്കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പച്ചതിന്‍റെ രേഖകളും ജലീൽ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മകന്‍റെയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു.ചോദ്യോത്തരവേള വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് ഉപയോഗിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top