മുംബൈ: സഹോദരന്‍റെ പ്രണയത്തിന് പിന്തുണ നൽകിയ സഹോദരിയായ യുവതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നഗ്നയായി വഴിനടത്തി. മഹാരാഷ്ട്രയിലെ ബീഡിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് എട്ടു പേരെ പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിനങ്ങനെ, 28 വയസുകാരിയായ യുവതിയുടെ സഹോദരന്‍ പ്രണിയിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. എന്നാല്‍ പിന്മാറാന്‍ യുവാവ് ഒരുക്കമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചു. ഭര്‍ത്താവിന്‍റെ മുന്നില്‍ വച്ചായിരുന്നു യുവതിയെ മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഇവര്‍ മര്‍ദ്ദിച്ചു.
ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം മടങ്ങിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവിടംകൊണ്ടും അവസാനിപ്പിച്ചിരുന്നില്ല. രണ്ടു ദിവസങ്ങള്‍ക്കു ശേഷം, പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീണ്ടും ഇവരുടെ വീട്ടിലെത്തി. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമുള്‍പ്പെടെ ഒന്‍പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ യുവതിയെ ശകാരിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.യുവതിയുടെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞ പ്രതികള്‍ അവരെ നഗ്നയായി വഴിനടത്തുകയും ചെയ്തു. നഗ്നയായി വലിച്ചിഴക്കുന്നതിനിടെയിലും പ്രതികള്‍ ചെരുപ്പുകൊണ്ടും മറ്റും യുവതിയെ അടിച്ചുവെന്നും പോലീസ് പറഞ്ഞു. തടയാന്‍ ചെന്നവരെ പ്രതികള്‍ ഭീഷണിപ്പെടുത്തി ഓടിച്ചു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ട കൗമാരക്കാരിയെ ജുവനൈല്‍ കസ്റ്റിയില്‍ വിട്ടു.