പ്രണയദിന സമ്മാനം കൈമാറാൻ അർധരാത്രിയിൽ ശവക്കോട്ടയിൽ; കാമുകനും കാമുകിയും പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക്
കോട്ടയം: പ്രണയദിന സമ്മാനം കൈമാറാന്‍ അര്‍ധരാത്രി ആരുമറിയാതെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ശവക്കോട്ടയിലെത്തിയ കമിതാക്കള്‍ പൊലീസിന്റെ പിടിയിലായി. അച്ഛനും അമ്മയും ഉറങ്ങിയ ശേഷം പുറത്തിറങ്ങി കാമുകനൊപ്പം ബൈക്കില്‍ ശവക്കോട്ടയിലെത്തിയ പെണ്‍കുട്ടിയെ പൊലീസ് പിടികൂടി രാത്രി തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. വാലന്റൈന്‍സ് ഡേയുടെ അര്‍ധരാത്രിയില്‍ വാകത്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവങ്ങള്‍.
ചിങ്ങവനം സ്വദേശിയായ പതിനാറുകാരിയും,

പത്തനംതിട്ട സ്വദേശിയായ യുവാവും രണ്ടു മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. പ്രദേശത്തെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവുമായി അടുപ്പത്തിലാകുകയായിരുന്നു. പ്രണയ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറാന്‍ ഇരുവരും തീരുമാനിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ പകല്‍ ഇരുവര്‍ക്കും നേരില്‍ കാണാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നു പെണ്‍കുട്ടി യുവാവിനെ ഫോണ്‍ ചെയ്ത ശേഷം രാത്രി വീടിനു സമീപത്ത് എത്തിയാല്‍ നേരില്‍ കാണാമെന്നു അറിയിച്ചു. ഇതനുസരിച്ചു രാത്രി 11 മണിയോടെ വീട്ടുകാരെല്ലാം ഉറങ്ങിയതിനു ശേഷം യുവാവ് പെണ്‍കുട്ടിയുടെ വീടിനു സമീപത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവ് ഫോണില്‍ വിളിച്ചതോടെ പെണ്‍കുട്ടി പുറത്തിറങ്ങി വന്നു. തുടര്‍ന്നു ഇരുവരും ബൈക്കില്‍ വാകത്താനം ഭാഗത്തേയ്ക്കു പോകുകയായിരുന്നു. വാകത്താനത്തിനു സമീപം ആളൊഴിഞ്ഞ ശവക്കോട്ട കണ്ടതോടെ പെണ്‍കുട്ടിയും യുവാവും ബൈക്ക് റോഡരിലില്‍ വച്ച ശേഷം ഗേറ്റ് ചാടിക്കടന്ന് ഉള്ളില്‍ പ്രവേശിച്ചു. ഇരുവരും പ്രണയദിന സമ്മാനങ്ങള്‍ കൈമാറുന്നതിനിടെയാണ് ഇതുവഴി പൊലീസ് ജീപ്പ് എത്തിയത്. അസ്വാഭാവികമായ സാഹചര്യത്തില്‍ റോഡരികില്‍ ബൈക്ക് കണ്ടു സംശയം തോന്നിയ പൊലീസ് സംഘം ശവക്കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ചു. ഈ സമയം പെണ്‍കുട്ടിയെയും യുവാവിനെയും അര്‍ധനഗ്‌നരായ രീതിയില്‍ ശവക്കല്ലറയ്ക്കു മുകളില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തിയതായി കണ്ടതോടെ ഇരുവരും ഓടിരക്ഷപെടാന്‍ ശ്രമിച്ചു. ശവക്കോട്ടയ്ക്കു പുറത്തിറങ്ങി ബൈക്കില്‍ പാഞ്ഞതോടെ പൊലീസും പിന്നാലെ പോയി. വാകത്താനത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ വിവരം അറിയിച്ച് തൊട്ടടുത്ത ജംക്ഷനില്‍ വച്ച് ഈ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി.

തുടര്‍ന്നു യുവാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു ബന്ധുക്കളെ വിളിച്ചു വരുത്തി. പെണ്‍കുട്ടിയെ രാത്രി തന്നെ വീട്ടിലെത്തിച്ചു. പൊലീസ് സംഘത്തിനൊപ്പം അര്‍ധരാത്രി പെണ്‍കുട്ടി തിരികെ വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് കുട്ടി കാമുകനൊപ്പം പോയ വിവരം വീട്ടുകാര്‍ അറിഞ്ഞത്. പെണ്‍കുട്ടിയെയും യുവാവിനെയും കൗണ്‍സിലിങ്ങിനു വിധേയരാക്കുമെന്നു പൊലീസ് അറിയിച്ചു. സാമൂഹിക വിരുദ്ധരടെയും മദ്യപാനികളുടെയും സ്ഥിരം താവളമാണ് പെണ്‍കുട്ടിയും യുവാവും പിടിയിലായ ശവക്കോട്ട. ഇവിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായിരുന്നെങ്കില്‍ ഇരുവര്‍ക്കും ജീവഹാനി വരെ സംഭവിക്കാമായിരുന്നെന്നും പൊലീസ് പറഞ്ഞു.

Top