നാഡീജ്യോതിഷത്തിലൂടെ എന്റെ രോഗം നേരത്തേ പ്രവചിക്കപ്പെട്ടിരുന്നു; മംമ്ത

ജീവിതത്തില്‍ ഇതുവരെ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് നടി മംമ്ത മോഹന്‍ദാസ് കടന്നുപോയത്. അതിജീവനത്തിന്റെ കഥയോടൊപ്പം വൈത്തീശ്വരന്‍ കോവിലിലെ നാഡീജ്യോതിഷത്തിന്റെ അനുഭവവും മംമ്ത ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരന്‍ കോവിലിനെക്കുറിച്ച് പറഞ്ഞത്. അവിടെ നാഡീജ്യോതിഷം േനാക്കിയാല്‍ ജന്മരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് കേട്ടപ്പോള്‍ വിശ്വാസമുണ്ടായിരുന്നില്ല.

എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കസെറ്റുകളിലായി റിക്കോര്‍ഡ് ചെയ്ത് അയച്ചുതന്നു. ആദ്യ കസറ്റില്‍ അമ്മയുടെ മുന്‍ജന്മത്തെക്കുറിച്ചായിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കസെറ്റിന്റെ തുടക്കത്തില്‍ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്‌ക്കെന്ന്. പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയില്‍ കാണുന്നതു പോലെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കസറ്റില്‍ മക്കളെ കുറിച്ചു പറയുന്ന ഭാഗം വളരെ താല്‍പര്യത്തോെടയാണ് അമ്മ കേട്ടു തുടങ്ങിയത്. പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകള്‍ക്കും വരും’ എന്ന് കേട്ടതോടെ ടേപ്പ് റെക്കോര്‍ഡര്‍ ഓഫ് ചെയ്ത് അമ്മ കരച്ചില്‍ തുടങ്ങി. ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച ശേഷമാണ് ബാക്കി കേട്ടത്. മകള്‍ സുന്ദരി ആയിരിക്കുമെന്നും പഠിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നിന്ന് അപ്രതീക്ഷിതമായി മാറി മറ്റൊരു മേഖലയില്‍ കീര്‍ത്തി നേടുമെന്നും അതില്‍ പറഞ്ഞിരുന്നു. നാട്ടില്‍ അവധിക്കു വന്ന ഞാന്‍ കൗതുകത്തിനാണ് ‘മയൂഖ’ത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തതും അഭിനയിച്ചു തുടങ്ങിയതും മംമ്ത പറയുന്നു.

Top