20 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന് ശരീരം വറുത്ത് തിന്നു; സീരിയല്‍ കില്ലറിന് കൂട്ടാളി ഭാര്യ

ലോകത്തിലെ കേട്ടറിവുള്ള അരുകൊലകളെ എല്ലാം കവച്ചു വയ്ക്കുന്ന ക്രൂരതയുടെ വാര്‍ത്തകളാണ് മെക്സിക്കോയില്‍ നിന്നും പുറത്ത് വരുന്നത്. മെക്സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശമായ എക്കാടെപെക്കിലെ സീരിയല്‍ കില്ലര്‍ ബലാല്‍സംഗം ചെയ്തുകൊന്ന 20 സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വറുത്തു തിന്നു.

വറുത്ത് തിന്നതിന് ശേഷം ബാക്കി വന്നവ നായ്ക്കള്‍ക്കും കൊടുത്തു. ലോകം ഇപ്പോള്‍ ആ അരുംകൊലകള്‍ കേട്ട് ഞെട്ടിത്തരിക്കുകയാണ്. പരമ്പര കൊലപാതകി യുവാന്‍ കാര്‍ലോസും ഭാര്യ പെട്രീഷ്യയും നടത്തിയ കൊലപാതകപരമ്പര കേട്ട് പൊലീസുകാര്‍ പോലും മരവിച്ചിരുന്നുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെക്സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശമായ എക്കാടെപെക്കിലാണ് സംഭവം. സ്ത്രീകളെ വശീകരിച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് വളര്‍ത്തുനായകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഭാര്യയാണ് ഈ കൊലപാതകങ്ങളില്‍ അയാളെ തുണച്ചിരുന്നത്. കടുത്ത മാനസിക രോഗത്തിന് അടിമകളായിരുന്നു ഇവരെന്ന് പോലീസ് പറയുന്നു.

ഇവരുടെ വീട്ടില്‍ ഉന്തുവണ്ടിയില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് യുവാന്‍ കാര്‍ലോസും ഭാര്യ പെട്രീഷ്യയും പൊലീസിന്റെ പിടിയിലായത്. മൂന്ന് യുവതികളും ഒരു കുട്ടിയും കാണാതായ സംഭവത്തിനു പിന്നില്‍ ഇവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇരകളെ വശീകരിച്ച ശേഷം ലൈംഗികമായി ഉപയോഗിച്ചിരുന്നതായും, ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തി കൊത്തിനുറുക്കി നായ്ക്കള്‍ക്ക് ഇട്ടു കൊടുത്തിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവാന്‍ കാര്‍ലോസ് കൊലപ്പെടുത്തിയ പല സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് കാലും മറ്റും ചെറു കഷണങ്ങളാക്കി വറുത്ത് തിന്നിരുന്നതായി ഭാര്യ പെട്രീഷ്യയും വെളിപ്പെടുത്തി.

യുവതികളും മദ്ധ്യവയസ്‌ക്കകളുമായ 20 സ്ത്രീകളെയാണ് ദമ്പതികള്‍ ഇരയാക്കിയത്. വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് ഇരകളെ കൂടുതലും ഇവര്‍ ആകര്‍ഷിച്ചിരുന്നത്. ഇവരുടെ മൂന്ന് കുട്ടികള്‍ക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.

ചെറുപ്പത്തില്‍ സ്വന്തം അമ്മയോട് തോന്നിയ വൈരാഗ്യമാണ് മെക്‌സിക്കോയുടെ ഹൃദയം തകര്‍ത്ത കൊലപാതക പരമ്പരകള്‍ക്ക് യുവാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യുവാന്റെ ചെറുപ്പത്തില്‍ പല പുരുഷന്‍മാരുമായി അമ്മ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നുവെന്നുവെന്നും അമ്മയോടുളള അടങ്ങാത്ത പകയാകാം സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു തളളുന്നതിന് യുവാനെ പ്രേരിപ്പിച്ചതെന്നും മനശാസ്ത്ര വിദഗ്ദരും പറയുന്നു.

മാനസികരോഗവും വ്യക്തിത്വ വൈകല്യവും ഉള്ളയാളാണ് യുവാന്‍ കാര്‍ലോസെന്ന് മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുവര്‍ക്കും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്ന പരീക്ഷണവും വിദഗ്ദ്ധര്‍ നടത്തി.

താന്‍ ഇനി ജയിലില്‍ നിന്ന് പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. വന്നാല്‍ ഇനിയും നിരവധി സ്ത്രീകള്‍ ഇപ്രാകാരം കൊല്ലപ്പെടും- യുവാന്‍ പറഞ്ഞു. താന്‍ ഇരയാക്കിയ 10 പേരുടെ വിവരങ്ങള്‍ കൃത്യമായി യുവാന്‍ കാര്‍ലോസ് പൊലീസിന് നല്‍കി.

ബാക്കിയുളള പത്ത് പേരെ കൊലപ്പെടുത്തിയത് ഭാര്യയാണെന്നും ഇയാള്‍ പറഞ്ഞു. ഇരകളുടെ കാലുകള്‍ മുറിച്ചു മാറ്റി കഷണങ്ങളാക്കിയ മാംസതുണ്ടങ്ങള്‍ താനാണ് വറുത്തെടുത്തിരുന്നതെന്നും അത് പിന്നീട് അദ്ദേഹത്തിനൊപ്പം കഴിക്കുമായിരുന്നു എന്നുമാണ് ഭാര്യ പെട്രീഷ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. പണവും മറ്റും വാഗ്ദാനങ്ങളും നല്‍കിയാണ് ഇവരെ കുടുക്കിയിരുന്നത്. 2012 ല്‍ 22 വയസുകാരിയായ ഫാബിയോള ലുക്കിന്‍ റെയസിന്റെ കൊലപാതകമാണ് ഇതില്‍ ഏറ്റവും ക്രൂരം.

വീട്ടുജോലിക്കായി നിയമിച്ചശേഷം ബാത്ത്‌റൂമിലുളള വസ്ത്രങ്ങള്‍ കഴുകാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയ റെയസിനെ യുവാന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇളയകുഞ്ഞിനെയും പെട്രീഷ്യയേയും വീടിനു പുറത്താക്കിയതിനു ശേഷമായിരുന്നു ക്രൂര ബലാത്സംഗം.

ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും യുവാന്‍ പുറത്തു വന്നില്ല. കയറി നോക്കിയപ്പോള്‍ വീടിനുളളില്‍ മരിച്ചു കിടക്കുന്ന റെയസിനെയാണ് കണ്ടത്. ഈ വിവരം പൊലീസിനെ അറിയിക്കരുതെന്ന് അയാള്‍ പറഞ്ഞു. പിന്നീട് യുവാന്‍ മൃതദേഹത്തില്‍ നിന്നും വലതുകാല്‍ വെട്ടിയെടുത്തു. അതില്‍ നിന്നും ഒരു കഷണം വെട്ടിയെടുത്ത് പിന്നീട് നാലു കഷണമാക്കി മുറിച്ചു. ഒടുവില്‍ അത് വറുത്തു എല്ലാവരും കൂടി കഴിച്ചെന്ന് പെട്രീഷ്യ പറഞ്ഞു.

പെട്രിഷ്യയും യുവാനും സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ പലപ്പോഴും അവിശ്വസനീയമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. താന്‍ ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ഭയാനകമായ പരമ്പരകൊലപാതകം എന്നായിരുന്നു മെക്സിക്കോ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അലക്സാന്‍ഡ്രോ ഗോമസ് പ്രതികരിച്ചത്.

Top