കണ്ണൂരില്‍ പട്ടാപകല്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു

തലശേരി: ക്രിമിനലുകള്‍ക്ക് വിളയാട്ട ഭൂമിയാവുകയാണോ കേരളം എന്ന് സംശയിച്ചാല്‍ അത്ഭുത പെടേണ്ടതില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത് അത്തരത്തിലുള്ളതായിരുന്നു, ഏറ്റവുമൊടുവില്‍ കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ വീട്ടമ്മയെ പട്ടാപകല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വീട്ടമ്മയെ മാനഭംഗപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ പീന്നീട് പോലീസ് പിടികൂടി. പ്രതിയുടെ അക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ വീട്ടമ്മ അഞ്ച് മണിക്കൂര്‍ വീട്ടിനുള്ളില്‍ കിടന്നു. സ്‌കൂള്‍വിട്ടെത്തിയ മക്കളാണ് അര്‍ധനഗ്‌നയായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലശേരി നഗരത്തിലെ സലൂണിലെ ജീവനക്കാരനായ കൂത്തുപറമ്പ് കിണവക്കലിലെ ഷിജിലിനെ (30)യാണ് ഇന്നു പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ വച്ച് കണ്ട് പരിചയമുള്ള പ്രതി പരിചയം പുതുക്കാനെന്ന വ്യാജേന വീട്ടമ്മയെ തേടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തുകയും കടന്നു പിടിക്കുകയുമായിരുന്നു. ചെറുത്തു നില്‍പ്പിനിടയില്‍ വീട്ടമ്മയുടെ മുഖത്തും തോളിനുമുള്‍പ്പെടെ പരിക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബലപ്പിടിത്തത്തിനിടയില്‍ വീട്ടമ്മ ബോധരഹിതയായതോടെ പ്രതി സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇന്നു പുലര്‍ച്ചെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top