യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിന് ന്യായികരണവുമായി ഒരു വിഭാഗം; കാമുകിയെ കാണാന്‍ അര്‍ദ്ധ രാത്രി പോയത് കൊണ്ടാണ് പിടിച്ചുകെട്ടിയതെന്ന് പ്രതികള്‍

തൃശൂര്‍: സദാചാരഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച കൊടുങ്ങല്ലൂരിലെ യുവാവ് ഗുരുതരാവസസ്ഥയില്‍ തുടരുമ്പോഴും മരമര്‍ദ്ദനത്തെ ന്യായികരിച്ച് ഒരു വിഭാഗം രംഗത്ത്. കാമുകിയുടെ വീട്ടില്‍ അര്‍ദ്ധരാത്രി പോയതിനാല്‍ മര്‍ദ്ദിക്കാന്‍ അവകാശമുണ്ടെന്ന തരത്തിലാണ് ചിലരുടെ ന്യായികരണങ്ങള്‍.

കൊടുങ്ങല്ലൂര്‍ അഴിക്കോട് മേനോന്‍ ബസാറിലെ ഒരു വീട്ടിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. രാത്രി ഒമ്പതരമണിയാകുമ്പോഴേക്കും അസാധാരണമായി വീട്ടിലെ ലൈറ്റ് അണഞ്ഞതും പെട്ടെന്നൊരാള്‍ വാതിലിന്റെ പഴുതിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതും അയല്‍ക്കാരിലൊരാളുടെ ശ്രദ്ധയില്‍പ്പെട്ടു. കുറെനാളുകളായി പ്രദേശത്ത് കള്ളന്മാരുടെ ശല്യം രൂക്ഷമാണ്. ഇതുകൊണ്ടുതന്നെ പ്രദേശത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മ സജീവമായി നിരീക്ഷണവും നടത്തിക്കൊണ്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടയിലാണ് ഈ സംഭവം. സംശയം തോന്നിയ ഇയാള്‍ സുഹൃത്തുക്കളുമായി ഈ വീട്ടിലെത്തി കാര്യം പറഞ്ഞു. എന്നാല്‍ ഇവിടെ ആരും വന്നിട്ടില്ലെന്നും സംശയമുണ്ടെങ്കില്‍ കയറിനോക്കാമെന്നും വീട്ടുകാരി ഉറപ്പിച്ചു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുപ്പക്കാര്‍ വീടു പരിശോധിച്ചപ്പോഴാണ് സലാമിനെ കണ്ടെത്തുന്നത്. വീട്ടുടമസ്ഥയായ സ്ത്രീയുടെ സുഹൃത്തായ കാമുകി സലാമിനെ ക്ഷണിച്ചു കയറ്റിയ കാര്യം അവര്‍ അറിഞ്ഞിരുന്നില്ലെന്നതാണ് സത്യം.

പരിശോധിക്കാനെത്തിയവര്‍ക്ക് പലര്‍ക്കും സജീവകോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ സലാമിനെ അറിയാം. അടുക്കളയില്‍നിന്നും കണ്ടെത്തിയപ്പോള്‍ ഒരു സോറി പറഞ്ഞ് പ്രശ്‌നം ഒഴിവാക്കി രക്ഷപ്പെടുന്നതിനു പകരം, പരിശോധിക്കാനെത്തിയവരോടു സലാം തട്ടിക്കയറുകയും നിങ്ങള്‍ക്ക് ഈ വീട്ടില്‍ കയറാന്‍ എന്താണ് അവകാശം എന്നു ചോദിച്ച് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തതാണ് പ്രശനം വഷളാക്കിയതെത്രെ.
അടുത്ത വീട്ടിലെ വിവാഹത്തലേന്നുള്ള പരിപാടികളില്‍ സംബന്ധിച്ച്, മദ്യപിച്ചുിരുന്ന സംഘത്തിന് അതൊട്ടു രസിച്ചില്ല. പിടിവലിയില്‍ മുണ്ടും നഷ്ടപ്പെട്ടപ്പോള്‍ അടിവസ്ത്രം പോലുമില്ലാതെയാണ് സലാമിന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്.

എട്ടുപേരടങ്ങുന്ന സംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായി, നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിടുമ്പോഴേക്കും ശരീരമാസകലം ചതഞ്ഞിരുന്നു. മൂന്നു പല്ലുകളും നഷ്ടപ്പെട്ടു. വാരിയെല്ലുകള്‍ ചെറുതായി പൊട്ടിയിട്ടുമുണ്ട്. എറണാകുളം മെഡിക്കല്‍ ട്രസ്‌ററ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ മത്സ്യത്തൊഴിലാളിയായ സലാം. മര്‍ദ്ദിച്ചവരെ പലരേയും കണ്ടാലാറിയാമെന്നാണ് സലാം പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. നഗ്നനാക്കിയതിനുശേഷം മൂണ്ടുപയോഗിച്ചു കെട്ടിയിട്ടതിന്റെ വിവിധ ഫോട്ടോകളും മര്‍ദ്ദിച്ചവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതേ സമയം കാമുകിയുടെ വീട്ടില്‍ ഇയാള്‍ പോയെങ്കില്‍ നാട്ടുതകാര്‍ക്കെന്ത് കാര്യമാണ് ഇതില്‍ ഇടപെടാനെന്നും ഒരു വിഭാഗം ചോദിക്കുന്നു.

Top