കാട്ടുപന്നി കടാക്ഷിച്ചു: ചൈനീസ് കര്‍ഷകന്‍ കോടീശ്വരനായി; പന്നിയുടെ വയറ്റില്‍ നിന്നും ലഭിച്ചത് അപൂര്‍വ്വ ഔഷധം

ബീജിങ്: ദക്ഷിണ ചൈനയില്‍ കാട്ടുപന്നിയുടെ പിത്താശയത്തില്‍ നിന്നും ഗോരോചനക്കല്ല് കിട്ടിയ കര്‍ഷകന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. മൃഗങ്ങളുടെ പിത്തസഞ്ചിയില്‍ നിന്നും ലഭിക്കുന്ന ഈ അപൂര്‍വ്വ ഔഷധത്തിന് 4,50,000 പൗണ്ടാണ് വിദഗ്ധര്‍ വില കണക്കാക്കുന്നത്. അതായത് ഏകദേശം 4 കോടി രൂപ. കര്‍ഷകനായ ബോ ചനോലുവാണ് ഒരു കാട്ടുപന്നിയുടെ കടാക്ഷത്താല്‍ കോടീശ്വരനായത്.

250 കിലോഗ്രാം ഭാരമുളള പന്നിയുടെ പിത്താശയത്തില്‍ നിന്നുമാണ് ഇത്രയും വലിയ ഗോരോചനക്കല്ല് കണ്ടെത്തിയത്. മൃഗങ്ങളുടെ പിത്തസഞ്ചിയില്‍ നിന്നും ലഭിക്കുന്ന ഈ അപൂര്‍വ ഔഷധത്തിന് 4,50,000 പൗണ്ടാണ് വിദഗ്ധര്‍ വില കണക്കാക്കുന്നത്. അതായത് ഏകദേശം നാല് കോടി രൂപ. 51കാരനായ ബോയ്ക്ക് കിട്ടിയ ഗോരാചനക്കല്ലിന് നാല് ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

pig1

പശു അടക്കമുളള മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ ഔഷധമാണ് ഗോരോചനകല്ല്. ആരോഗ്യമുള്ള അപൂര്‍വം പശുക്കളിലും കാളകളിലും മറ്റ് ചില നാല്‍ക്കാലികളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോചനം. അതിനാല്‍ പിത്തസഞ്ചിയിലെ ബൈല്‍ ശേഖരിച്ച് ലബോറട്ടറികളില്‍ കല്ലുപോലെയാക്കിയ ഗോരോചനം ആണ് ഇപ്പോള്‍ അധികമായും മരുന്നിനായി ഉപയോഗിക്കുന്നത്.

തിലകം ചാര്‍ത്താനും ഗോരോചനം ഉപയോഗിച്ച് വരുന്നു. പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്‌ക്കെതിരെ ഉത്തമ ഔഷധമായി ഗോരോചനം ഉപയോഗിക്കുന്നു. വശീകരണമന്ത്രം ജപിച്ച് ഗോരോചനക്കുറി വരച്ചാല്‍ ആരെയും വശീകരിക്കാമെന്നൊരു വിശ്വാസമുണ്ട്. ഗോരോചനക്കുറി തൊട്ടാല്‍ തടസങ്ങള്‍ അകലുമെന്നും പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നും വിശ്വാസമുണ്ട്. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് ഗോരോചനത്തിന് വില.

കഴിഞ്ഞ ദിവസം കേരളത്തിലും ഗോരോചനക്കല്ല് കണ്ടെത്തിയതായ വാര്‍ത്ത പരന്നിരുന്നു. മലപ്പുറത്ത് നബിദിനത്തിന്റെ ഭാഗമായി നടത്തിയ കശാപ്പിനിടെയാണ് പോത്തിന്റെ പിത്തസഞ്ചിയില്‍ നിന്നും ഗോരോചനം കണ്ടെത്തിയതായ പ്രചരണം ഉണ്ടായത്.

Top