ദിലീപിന് കുരുക്ക് വീഴുന്നത് മഞ്ജു വാര്യരുടെ മൊഴിയില്‍; ദിലീപ് കാവ്യ ബന്ധം പുറത്തറിഞ്ഞതിൽ സംശയിച്ച് ആക്രമണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമാകുന്നത് മഞ്ജുവാര്യരുടെ മൊഴിയാകും. മഞ്ജു ദിലീപ് ദാമ്പത്യബന്ധത്തിന്റെ തകര്‍ച്ചയുടെ കാരണമായിട്ടാണ് ആക്രമിക്കപ്പെട്ട നടി ഈ സംഭവത്തിലേയ്ക്ക് എത്തുന്നത്. കൃത്യം നടത്തിയതിന്റെ മോട്ടീവ് എന്തെന്ന് വിശദമാക്കുന്നത് ലേഡി സൂപ്പര്‍സ്റ്റാറിന്റെ മൊഴിയാണ്. പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് കോടതിയില്‍ എത്തി സത്യം പറയാമെന്ന് മഞ്ജു പൊലീസിനോട് സമ്മതിച്ചത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തു വരണമെന്ന് തന്നെയാണ് എപ്പോഴും മഞ്ജുവിന്റെ ആഗ്രഹം. ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഈ ധീരമായ നിലപാടാണ് കേസിനെ നിര്‍ണ്ണായക വഴികളിലൂടെ കൊണ്ടു പോയത്.

ദിലീപിനു കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്നു തനിക്കറിയില്ലെന്നാണ് മഞ്ജു അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ 13-ാം സാക്ഷിയാണു മഞ്ജു. ആക്രമണത്തിനിരയായ നടിയാണ് ഒന്നാംസാക്ഷി. പക്ഷേ 13-ാം സാക്ഷിയാണ് ഇതില്‍ നിര്‍ണ്ണായകം. ഒന്നാം സാക്ഷിയായ ആക്രമിത്തിന് ഇരയായ നടിയും സംഭവത്തില്‍ ദിലീപിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ദിലീപിന് തന്നോടുള്ള പക പൊലീസിനോട് വിശദീകരിച്ചിരുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മിലെ ഇടപാടുകളും ദിലീപിന്റെ മൊഴിയിലെ വൈരുദ്ധ്യവുമാണ് ദീലിപനെ കേസില്‍ കുടുക്കിയത്. ഇതിനൊപ്പം മഞ്ജുവിന്റെ മൊഴി കൂടിയായപ്പോള്‍ ദിലീപ് പ്രതിസ്ഥാനത്തുമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ജു പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ: നാട്ടിലും വിദേശത്തും ദിലീപും കാവ്യാ മാധവനും ഒന്നിച്ചുള്ള പല സ്റ്റേജ് ഷോകളിലും ആക്രമണത്തിനിരയായ യുവനടി ഒപ്പമുണ്ടായിരുന്നു. വെട്ടിത്തുറന്നു ധാരാളം സംസാരിക്കുന്ന സ്വഭാവക്കാരിയാണ് അവര്‍. ദിലീപിനെയും കാവ്യയേയും ബന്ധപ്പെടുത്തി പലതും പ്രചരിച്ചതിനു പിന്നില്‍ ഈ നടിയാണെന്നു ദിലീപ് തെറ്റിദ്ധരിച്ചിരുന്നു. അതിനാല്‍ നടിയോടു ദിലീപിനു നീരസമുണ്ടായിരുന്നെന്നും മഞ്ജു വിശദീകരിക്കുന്നു.

പീഡനത്തിനിരയായ നടിയാണു ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി തന്നോടു പറഞ്ഞതെന്നു ദിലീപ് തെറ്റിദ്ധരിച്ചു. അതാണു നീരസത്തിനു കാരണമെന്നു കരുതുന്നു. എന്നാല്‍, ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി ഈ നടി യാതൊന്നും തന്നോടു പറഞ്ഞിരുന്നില്ല. തെറ്റിദ്ധാരണ മാറ്റാന്‍ താന്‍ പലപ്പോഴും ശ്രമിച്ചു പരാജയപ്പെട്ടു. സംശയം വര്‍ധിച്ച്, ഒടുവില്‍ തങ്ങളുടെ വിവാഹമോചനത്തിലെത്തി. എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന സ്വഭാവം ദിലീപിനുണ്ട്. അതാണു തങ്ങള്‍ക്കിടയില്‍ പ്രശ്‌നം വഷളാക്കിയത്. എന്നിട്ടും അങ്ങേയറ്റം സഹകരിച്ചു ജീവിക്കാന്‍ ശ്രമിച്ചു. ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പിരിയാന്‍ തീരുമാനിച്ചത്.

നടി ആക്രമിക്കപ്പെട്ടശേഷം അമ്മ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ പങ്കെടുത്തതും കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടതും സഹപ്രവര്‍ത്തകയെന്ന നിലയിലാണെന്നും മഞ്ജു അന്വേഷണസംഘത്തോടുപറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിനിമാ പ്രവര്‍ത്തകരുടെ യോഗത്തില്‍ മഞ്ജുവാര്യര്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴും മഞ്ജു ഇത് ആവര്‍ത്തിച്ചിരുന്നു. സാക്ഷികളില്‍ ചിലര്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കാതെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന മഞ്ജുവിന്റെ മൊഴി അതുകൊണ്ടുതന്നെ പ്രസക്തമാകുമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Top