മഞ്ജു വാര്യരുടെ താര കൂട്ടായ്മയില്‍ ചടുലന്‍ നീക്കം.മലയാളത്തിലെ താരങ്ങള്‍ സിനിമാ നിര്‍മ്മാണത്തിന് എത്തുന്നു.ലക്ഷ്യം ദിലീപിന്റെ അധികാര കേന്ദ്രം തകര്‍ക്കല്‍ .പള്‍സര്‍ സുനി നടിയെ ആക്രമിച്ചതെന്തിനെന്ന് ഉത്തരം നല്‍കുന്ന സിനിമ

കൊച്ചി:മഞ്ജു വാര്യരുടെ താര കൂട്ടായ്മയില്‍ ചടുലന്‍ നീക്കം നടക്കുന്നു..മലയാളത്തിലെ താരങ്ങള്‍ സിനിമാ നിര്‍മ്മാണത്തിന് എത്തുന്നു.നേതൃത്വം കൊടുക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ഞു വാര്യര്‍ എന്നും സൂചന .പുതിയ താര കൂട്ടായ്മയുടെ ലക്ഷ്യം ദിലീപിന്റെ നേതൃത്വത്തിലുള്ള അധികാര കേന്ദ്രം തകര്‍ക്കല്‍ ആണെന്നും ചില ഓണ്‍ലൈനെ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ഇപ്പോഴിതാ വീണ്ടും താര കൂട്ടായ്മയില്‍ പുതിയ സിനിമ വരുന്നു. അതിന്റെ നേതൃത്വത്തില്‍ മഞ്ജു വാര്യരും.കൊച്ചിയില്‍ നടിയെ ആക്രമിച്ചതോടെ സിനിമയില്‍ ചേരി തിരിവുകള്‍ സജീവമായി. നടിക്ക് വേണ്ടി താര സംഘടന പരസ്യമായി ഒന്നും ചെയ്തില്ല. എന്നാല്‍ ചില നടന്മാര്‍ ചിലരെ രക്ഷിക്കാനും ശ്രമിച്ചു. ഇതോടെ സിനിമയിലെ വനിതാ കൂട്ടായ്മ ഉദയം ചെയ്തു. അതിന്റെ നേതൃത്വം മഞ്ജു വാര്യര്‍ ഏറ്റെടുത്തു. റീമാ കല്ലിങ്കലും പാര്‍വ്വതിയും സര്‍വ്വപിന്തുണയുമായെത്തി. ഇപ്പോഴിതാ ഇവര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. എന്തിന് പള്‍സര്‍ സുനി നടിയെ ആക്രമിച്ചുവെന്നതിന് ഉത്തരം നല്‍കുന്നതാകും ഈ സിനിമയെന്നാണ് സൂചന. ഇതില്‍ അഭിനയിക്കുന്ന എല്ലാ നടിമാര്‍ക്കും തുല്യ വേതനവും നല്‍കും. അഭിനയിക്കാനെത്തുന്ന നടന്മാര്‍ക്കും ഇതേ തുക മാത്രമേ കൂലിയായി നല്‍കൂ. അങ്ങനെ കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഉള്‍ക്കളികളും അതിനൊപ്പം കൂലിയിലെ ഇരട്ട നീതിയും ചര്‍ച്ചയാക്കുന്നതാകും സിനിമ.manju-rima-anjaly-PV

താരസംഘടനയ്ക്ക് ബദല്ല സിനിമയിലെ വനിതാ കൂട്ടായ്മയെന്നാണ് പുറമേ പറയുന്നത്. എന്നാല്‍ താരാധിപത്യത്തെ തകര്‍ത്ത് നല്ല സിനിമകളെന്ന ലക്ഷ്യത്തോടെയാണ് പുതിയ സിനിമയുമായി മഞ്ജുവാര്യരും സംഘവും എത്തുക. സംഘടനയുടെ ധനശേഖരാണാര്‍ത്ഥമാണ് സിനിമ നിര്‍മ്മിക്കുക. ഇതിനായി സ്‌റ്റേജ് ഷോ നടത്താനും സംഘടനാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ആരാണ് സിനിമ സംവിധാനം ചെയ്യുകയെന്നോ ആരൊക്കെ അഭിനയിക്കുമെന്നോ തീരുമാനിച്ചിട്ടില്ല. മലയാളത്തിലെ മുന്‍നിര വനിതാ സംവിധായികമാരായ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്റ് എന്നിവര്‍ സംഘടനയുടെ നേതൃനിരയിലുണ്ട്. ഇവരില്‍ ഒരാളാകും സിനിമ സംവിധാനം ചെയ്യുക.manju-rima-anjaly-4CM

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ജു വാര്യരും പാര്‍വതിയും റിമാ കല്ലിങ്കലുമടക്കം ഒന്നാംനിര നായികമാരും സംഘടനയുടെ ഭാഗമാണ്. ഇവരെല്ലാം സിനിമയുടെ ഭാഗമാകും. ഫിലിം എഡിറ്റര്‍ ബീനാ പോള്‍, കാമറ വിമെന്‍ ഫൗസിയ ഫാത്തിമ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലുള്ളവര്‍ സംഘടനയുടെ നേതൃത്വത്തിലുണ്ട്. സിനിമാരംഗത്തെ സ്ത്രീകള്‍ക്ക് നിയമപരമായ അവകാശങ്ങള്‍, സുരക്ഷ എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമെന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിച്ചത്. കഴിഞ്ഞ മെയ്‌ 18നാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചത്. ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍,രമ്യ നമ്പീശന്‍, സയനോര തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇതേതുടര്‍ന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ സമിതിയില്‍ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവര്‍ അംഗങ്ങളാണ്. ഈ സമിതിക്ക് മുന്നിലും കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയാക്കാനാണ് തീരുമാനം. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ആര്‍ക്കും കുലുക്കമലില്ല. ഈ സാഹചര്യത്തിലാണ് പള്‍സര്‍ സുനിക്ക് പിന്നിലാരെന്ന് വിശദീകരിക്കുന്ന സിനിമയിലേക്ക് കാര്യങ്ങള്‍ നീളുന്നത്. അതിനിടെ ഈ ചിത്രത്തെ പൊളിക്കാനും നീക്കം സജീവമാണ്. ചില പ്രമുഖ താരങ്ങള്‍ തന്നെ സിനിമയുമായി സഹകരിക്കരുതെന്ന് പലരോടും ആവശ്യപ്പെടുന്നുണ്ട്.20-20

സ്ത്രീകളുടെ സ്റ്റേജ് ഷോ അട്ടിമറിക്കാനും തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ട്. ഏതായാലും ഇതെല്ലാം മനസ്സിലാക്കി കരുതലോടേയും അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിയുമാണ് വനിതാ സംഘടനയുടെ നീക്കങ്ങള്‍. പിണറായി സര്‍ക്കാരിന്റെ പിന്തുണ സംഘടന പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരുടേയും ഭീഷണി വിലപ്പോവില്ലെന്നാണ് അവരുടെ വിലയിരുത്തല്‍. പ്രതിസന്ധികളെയും പ്രവചനങ്ങളെയും മറികടന്ന് വിജയ പുഞ്ചിരിയുമായി മുന്നേറുകയാണ് മഞ്ജു വാര്യര്‍. രണ്ടാംവരവിന് തുടക്കംകുറിച്ച ഹൗ ഓള്‍ഡ് ആര്‍ യുവിനുശേഷം വലിയ ഹിറ്റുകളൊന്നും ലഭിക്കാത്തത് താരമെന്ന നിലയില്‍ ചെറിയ ക്ഷീണമായിരുന്നു. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറിയ മഞ്ജുവിന് 2017-ല്‍ കൈനിറയെ സിനിമകളാണ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ കെയര്‍ ഓഫ് സൈറാബാനു മികച്ച അഭിപ്രായം നേടിയത് കരിയറില്‍ നേട്ടമായി.മഞ്ജു വാര്യര്‍ സഹകരിക്കുന്ന ഏഴു ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ പുതിയ സിനിമയില്‍ മഞ്ജു ഉണ്ടാകുമോ എന്ന് ഉറപ്പില്ല.

മലയാള സിനിമയിലെ നിര്‍ണ്ണായക ശക്തിയായി ദിപീല് മാറുന്നത് ട്വന്റി-ട്വന്റി എന്ന സിനിമയുടെ നിര്‍മ്മാതാവിന്റെ റോളിലെത്തിയതോടെയാണ്. അമ്മയ്ക്ക് വേണ്ടി ദിലീപ് സിനിമ നിര്‍മ്മിച്ചു. ഇത് വലിയ വിജയമായി. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കം മലയാളത്തിലെ എല്ലാ താരങ്ങളും വിജയചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ നേട്ടം ദിലീപിനും. നിര്‍മ്മാതാവെന്ന നിലയില്‍ സാമ്പത്തിക നേട്ടം. ഇതിനൊപ്പം സിനിമയിലെ നിര്‍ണ്ണായക സ്വാധീന ശക്തിയായി വളര്‍ച്ചയും. ട്വന്റി-ട്വന്റിക്ക് ശേഷം താര സംഘടന സിനിമയെ കുറിച്ച് ചിന്തച്ചതേ ഇല്ല. ദിലീപിനെ പോലെ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകുന്നത് തടയാനായിരുന്നു

Top