സർക്കാരിനെതിരെ സായുധ പോരാട്ടത്തിന് മാവോയിസ്റ്റ് തയ്യാറെടുപ്പ്…പിന്തുണതേടി മാവോവാദികള്‍ അഗളിയില്‍

കാളികാവ്:ഭരണകൂടത്തിനെതിരെ മാവോയിസ്റ്റുകൾ സായുധ പോരാട്ടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കേരള, തമിഴ്നാട്, കര്‍ണാടക കേഡറിലുള്ള മാവോവാദികള്‍ അട്ടപ്പാടി അഗളിയില്‍ തമ്പടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മാവോവാദികള്‍ ഒരുമാസമായിട്ട് അഗളിയിലുണ്ട്. ജൂണില്‍ മാത്രം അഗളി സ്റ്റേഷന്‍പരിധിയില്‍ പത്തിലേറെത്തവണ മാവോവാദികളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്-കേരള അതിര്‍ത്തി ഗ്രാമപ്രദേശങ്ങളിലെ ആദിവാസി ഊരുകളിലാണ് മാവോവാദികള്‍ സന്ദര്‍ശിക്കുന്നത്. അഗളിയുമായിച്ചേര്‍ന്നുകിടക്കുന്ന എടവാണി, കരുവാര, മൂലക്കൊമ്ബ് എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മാവോവാദികളുടെ പ്രവര്‍ത്തനം.

ആദിവാസികളെ പരമാവധി സംഘടനയിൽ ചേർക്കുന്നതിനുള്ള ശ്രമവും അഗളി ഭാഗങ്ങളിലുണ്ടെന്ന് ഇന്റലിജൻസ് വ്യക്തമാക്കുന്നു. അഗളി മേഖലയുടെ ഭൂമി ശാസ്ത്രപരമായ കിടപ്പും ഗതാഗത പ്രശ്നങ്ങളും മാവോയിസ്റ്റുകളെ പിന്തുടരാൻ പോലീസിന് പ്രയാസമാകുന്നുണ്ട്. ഊരുകളിലെത്തുന്ന മാവോയിസ്റ്റുകൾ മാറി മാറി വരുന്നതിനാൽ ഇവരെ പിന്തുടരാനും പോലീസിന് കഴിയുന്നില്ല.അട്ടപ്പാടി അഗളി മേഖലയിലെ 50ൽപ്പരം ആദിവാസി ഊരുകളിൽ മാവോയിസ്റ്റുകൾ എത്തിയിട്ടുണ്ടെന്നാണ് വിവരം. സായുധ പോരാട്ടത്തിന് മുമ്പ് ജനങ്ങളുടെ പിന്തുണ നേടണമെന്ന നിർദേശത്തിൻറെ ഭാഗമായിട്ടാണിത്.അട്ടപ്പാടി-അഗളി മേഖലയിലുള്ള 50-ല്‍ പരം ആദിവാസി ഊരുകളില്‍ മാവോവാദികളെത്തിയിട്ടുണ്ട്. സായുധ പോരാട്ടത്തിനുമുമ്ബ് ബഹുജന പിന്തുണ നേടണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായാണിത്. ആദിവാസികളെ പരമാവധി സംഘടനയില്‍ ചേര്‍ക്കുന്നതിനുള്ള ശ്രമവും അഗളി ഭാഗങ്ങളില്‍ നടക്കുന്നുണ്ടെന്നാണ് സൂചനmaoist 2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണിൽ മാത്രം പത്തിലേറെ തവണ അഗളി സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റുകളെ കണ്ടെന്നാണ് വിവരം. ആദിവാസികളെ പരമാവധി സംഘടനയിൽ ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തമിഴ് നാട്- കേരള അതിർത്തിയിൽ തമിഴ്നാട്- കേരള അതിർത്തി ഗ്രാമപ്രദേശങ്ങളിലെ ആദിവാസി ഊരുകളിലാണ് മാവോവാദികൾ സന്ദർശിക്കുന്നത്. അഗളിയുമായി ചേർന്ന് കിടക്കുന്ന എടവാണി, കരുവാര, മൂലക്കൊമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മാവോയിസ്ററുകളുടെ പ്രവർത്തനം. 45 മാവോയിസ്ററുകൾ നേതൃത്വം നൽകുന്നവർ ഉൾപ്പെടെ 45 മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് വിവരം. എടവാണിയിൽ 15ഉം കരുവാരയിൽ പത്തും മൂലക്കൊമ്പിൽ പതിനഞ്ചും സായുധരായ മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് ഇന്റലിജൻസിന്റെ നിഗമനം. മൂന്നു സംഘങ്ങളിൽ പകുതി വീതം പേരാണ് കോളനി സന്ദർശിക്കാനിറങ്ങുന്നത്. നേതൃത്വം നൽകുന്നത് കുപ്പു ദേവരാജ് മരണപ്പെട്ടതിനു ശേഷം കേരളത്തിലെ മാവോയിസ്റ്റുകൾക്ക് നേതൃത്വം നൽകുന്ന മണിവാസകം കൂട്ടത്തിലുണ്ടെന്നാണ് സൂചനകൾ. തമിഴ്നാട് കേഡറിൽപ്പെട്ട കാളിദാസനാണ് നേതൃത്വ ചുമതല.mao-1
ജൂണിൽ മാത്രം പത്തിലേറെ തവണ അഗളി സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റുകളെ കണ്ടെന്നാണ് വിവരം. ആദിവാസികളെ പരമാവധി സംഘടനയിൽ ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തമിഴ് നാട്- കേരള അതിർത്തിയിൽ തമിഴ്നാട്- കേരള അതിർത്തി ഗ്രാമപ്രദേശങ്ങളിലെ ആദിവാസി ഊരുകളിലാണ് മാവോവാദികൾ സന്ദർശിക്കുന്നത്. അഗളിയുമായി ചേർന്ന് കിടക്കുന്ന എടവാണി, കരുവാര, മൂലക്കൊമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മാവോയിസ്ററുകളുടെ പ്രവർത്തനം. 45 മാവോയിസ്ററുകൾ നേതൃത്വം നൽകുന്നവർ ഉൾപ്പെടെ 45 മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് വിവരം. എടവാണിയിൽ 15ഉം കരുവാരയിൽ പത്തും മൂലക്കൊമ്പിൽ പതിനഞ്ചും സായുധരായ മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് ഇന്റലിജൻസിന്റെ നിഗമനം. മൂന്നു സംഘങ്ങളിൽ പകുതി വീതം പേരാണ് കോളനി സന്ദർശിക്കാനിറങ്ങുന്നത്. നേതൃത്വം നൽകുന്നത് കുപ്പു ദേവരാജ് മരണപ്പെട്ടതിനു ശേഷം കേരളത്തിലെ മാവോയിസ്റ്റുകൾക്ക് നേതൃത്വം നൽകുന്ന മണിവാസകം കൂട്ടത്തിലുണ്ടെന്നാണ് സൂചനകൾ. തമിഴ്നാട് കേഡറിൽപ്പെട്ട കാളിദാസനാണ് നേതൃത്വ ചുമതല.

Top