മൊബൈലിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പോലീസുകാരന്‍ പീഡിപ്പിച്ചു; രണ്ടു കുട്ടികളും ഭാര്യയുമുള്ള ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം നടത്തിയത്

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരനെ റിമാന്‍ഡ് ചെയ്തു. വിവാഹവാഗ്ദാനം ചെയ്തു പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ ചവറ തെക്കുംഭാഗം പുല്ലേഴത്ത് സുഭാഷി(32)നെയാണു മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണു സംഭവം. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പാണ്ടിക്കാട് സ്വദേശിനിയെ വിവാഹവാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ച് മഞ്ചേരിയിലെ ലോഡ്ജിലും പഴനിയിലും കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണു കേസ്.

പെണ്‍കുട്ടിയെ കാണാനില്ലെന്നു പിതാവ് പാണ്ടിക്കാട് പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിനിടെ ഇരുവരും പാണ്ടിക്കാട് സ്‌റ്റേഷനില്‍ ഹാജരായി. ദേവനാരായണന്‍ എന്ന പേരാണു പ്രതി പെണ്‍കുട്ടിയോടു പറഞ്ഞത്. അന്വേഷണത്തില്‍ സുഭാഷിനു നാട്ടില്‍ ഭാര്യയും രണ്ടു കുട്ടികളുമുള്ളതായി കണ്ടെത്തി. ഈ വിവരമറിഞ്ഞ പെണ്‍കുട്ടി സുഭാഷിനെതിരേ മലപ്പുറം എസ്പിക്കു പരാതി നല്‍കി. ഇതോടെ മുങ്ങിയ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മധുര വില്ലാപുരത്തുണ്ടെന്നു കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, പോലീസ് എത്തുന്നതിനു മുമ്പ് ഇയാള്‍ രക്ഷപ്പെട്ടു. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് ഇയാള്‍ മധുരയില്‍ ഒളിവില്‍ താമസിച്ചിരുന്നതെന്ന് അയല്‍വാസികളില്‍നിന്ന് അറിഞ്ഞ പോലീസ് ചവറയിലേക്കു തിരിച്ചു. അവിടെനിന്നാണ് ഇയാള്‍ക്കു മറ്റൊരു ഭാര്യയും കുട്ടിയുമുള്ളതായി ആദ്യഭാര്യയും അറിഞ്ഞത്. കൊല്ലം റൂറല്‍ എസ്പി ഓഫീസിലെ ക്ലറിക്കല്‍ സ്റ്റാഫാണു രണ്ടാംഭാര്യ. ചവറയില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞ ദിവസം മഞ്ചേരിയിലെത്തിച്ചു. മഞ്ചേരി സിഐ. സണ്ണി ചാക്കോയാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Top