ഇന്ത്യൻ ചാരക്കണ്ണുകൾ മറക്കാനായില്ല;മസൂദ് അസർ ബഹവൽപൂരിൽ തെളിവുകൾ പൂർണം

പാക്ക് ഭീകരൻ മസൂദ് അസർ ജയ്ഷെ മുഹമ്മദിന്‍റെ ബഹവൽപൂരിലെ ഭീകര ആസ്ഥാനത്തുണ്ടെന്നു വ്യക്തമായ തെളിവ് ! നക്ഷത്ര ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങള്‍ ഉള്ള മര്‍ക്കസ് സുബഹനള്ളാ എന്ന ആസ്ഥാനകേന്ദ്രത്തിൽ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറുണ്ടെന്നാണ് വിവരം.ബഹവൽപൂര്‍ നഗരത്തിനുള്ളിൽ തന്നെ യാതൊരു രഹസ്യസ്വഭാവവുമില്ലാതെയാണ് ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം. മര്‍ക്കസ് സുബഹനള്ളാ എന്ന് ഗൂഗിളിൽ നോക്കിയാൽ പോലും ലോകത്തെ മറ്റേതൊരു കെട്ടിടത്തെയും പോലെ അടിസ്ഥാന വിവരങ്ങളും ധാരാളം ചിത്രങ്ങളും ലഭിക്കും. പാക്കിസ്ഥാനിൽ അത്ര നിയമാനുസൃതമായാണ് ഭീകരസംഘടനയുടെ ആസ്ഥാന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് വേണം മനസ്സിലാക്കാൻ. ഗൂഗിള്‍ മാപ്പിൽ ഇങ്ങോട്ടെത്താനുള്ള വഴികളും ലഭ്യം.

പാക്കിസ്ഥാനിലെ 11-ാമത്തെ വലിയ നഗരമാണ് ബഹവൽപൂർ. ഏഴര ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന സ്ഥലം. ഇവിടെ മൂന്നേക്കറോളം വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്ന ആസ്ഥാന മന്ദിരം മസൂദ് അസര്‍ പണികഴിപ്പിച്ചത് മൂന്ന് വര്‍ഷം കൊണ്ടാണെന്നാണ് വിവരം. 600ൽ അധികം കേഡറുകളെ പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെയുളളത്. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിൽ ചേരാനായി എത്തുന്ന എൻട്രി കേഡറുകള്‍ക്കുള്ള പരിശീലനസൗകര്യമാണ് മര്‍ക്കസ് സുബഹനള്ളയിലുള്ളത്. ഇവിടുത്തെ പരിശീലനത്തിനു ശേഷമാണ് ഭീകരരെ കൂടുതൽ ട്രെയിനിങിനായി ബാലകോട്ടിലെത്തിക്കുന്നത്. എന്നാൽ മസൂദ് അസറും ഇയാളുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളും താമസിക്കുന്നത് ആധുനിക സൗകര്യങ്ങളുള്ള മര്‍ക്കസ് സുബഹനള്ളായിൽ തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top