‘മീശ’ നിരോധിക്കുന്നതിനെതിരെ ബിജെപി സർക്കാർ സുപ്രീം കോടതിയില്‍; വിവാദം രാഷ്ട്രീയപ്രേരിതമെന്നും സര്‍ക്കാര്‍

വിവാദമായ മീശ എന്ന നോവലിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയില്‍. നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മാതൃഭൂമിക്ക് നോട്ടീസയക്കാന്‍ സുപ്രീം കോടതി തീരുമാനം. പുസ്തകം നിരോധിക്കുന്നത് നല്ല സംസ്‌കാരമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആക്ഷേപഹാസ്യങ്ങളും പുസ്തകങ്ങളില്‍ ആയിക്കൂടെയെന്നും കോടതി

മീശയിലെ വിവാദ ഭാഗങ്ങളുടെ പരിഭാഷ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ വാദം തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച, എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ ഡി.സി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ചാണ് ഹര്‍ജി. ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. 328 പേജുള്ള പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നോവല്‍ പുസ്തകമാക്കാനുള്ള തീരുമാനം എസ് ഹരീഷ് എടുത്തത്.

Top