മന്ത്രി മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹത; ഊമക്കത്തില്‍ അന്വേഷണം ആരംഭിച്ചു; പൊലീസ് അലംഭാവം കാണിക്കുന്നെന്ന് ലംബോദരന്‍

അടിമാലി: മന്ത്രി എം.എം. മണിയുടെ സഹോദരന്റെ മരണത്തെ സംബന്ധിച്ച് ലഭിച്ച ഊമക്കത്തില്‍ അന്വേഷണം ആരംഭിച്ചു. എം.എം. മണിയുടെ സഹോദരന്‍ സനകന്‍ വാഹനമിടിച്ചു മരിച്ചതാണെന്നും അന്വേഷണം വേണമെന്നും മന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് ഊമക്കത്ത് ലഭിച്ചത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവി മൂന്നാര്‍ ഡിവൈ.എസ്.പി.യോട് ആവശ്യപ്പെട്ടു.

കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടക്കല്‍ എം.എം.സനകന്‍(56) ഒക്ടോബര്‍ ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു മരിച്ചത്. സനകനെ ഒക്ടോബര്‍ ഏഴിനു പുലര്‍ച്ചെ കുത്തുപാറയില്‍ വഴിവക്കില്‍ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതിന് രണ്ടുദിവസംമുമ്പ് ഭാര്യയോടൊപ്പം കുഞ്ചിത്തണ്ണിയിലേക്കു പോയ സനകനെ ഇടയ്ക്കു കാണാതായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഊമക്കത്തില്‍ പറയുന്നതിങ്ങനെ: ഒക്ടോബര്‍ ഏഴിനു വൈകുന്നേരം അടിമാലി ടൗണിനു സമീപത്ത് സനകനെ വാഹനമിടിച്ചു. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരുണ്ടായിരുന്നു. പരിക്കേറ്റത് മന്ത്രിയുടെ സഹോദരനാണെന്ന് അവിടെക്കൂടിയവര്‍ക്ക് അറിയില്ലായിരുന്നു. സംഭവം നടന്ന വാഹനത്തില്‍ത്തന്നെ നാട്ടുകാര്‍ സനകനെ ആശുപത്രിയിലേക്കയച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലേക്ക് എന്നുപറഞ്ഞാണു കൊണ്ടുപോയത്. പിന്നീടു മരണവിവരമാണ് അറിയുന്നതെന്നും വാഹനാപകടമാണു കാരണമെന്നുമാണ് കത്തില്‍ പറയുന്നത്.

മന്ത്രിയുടെ സഹോദരന്‍ ലംബോദരനാണ് കത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഊമക്കത്തു ലഭിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടില്ല. മുരിക്കാശ്ശേരി സ്വദേശിയുടേതായിരുന്നു കത്തില്‍ പറയുന്ന വാഹനമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തിട്ടില്ല. സനകനെ ഒക്ടോബര്‍ ഏഴിന് ആശുപത്രിയിലെത്തിച്ചിരുന്നോ എന്നുപോലും പോലീസ് അന്വേഷിച്ചിട്ടില്ലെന്നും ലംബോദരന്‍ ആരോപിക്കുന്നു.

അവശനിലയില്‍ക്കണ്ട സനകനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വെള്ളത്തൂവല്‍ പോലീസും ചികിത്സ നല്‍കുന്നതില്‍ അടിമാലി ആശുപത്രിയധികൃതരും അലംഭാവം കാണിച്ചതായി ലംബോദരന്‍ ആരോപിച്ചു. പോലീസ് സനകനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്കയച്ചത്. പിന്നീട് പോലീസ് തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയില്‍ എട്ടുമണിക്കൂര്‍ ചികിത്സ നല്‍കിയില്ല. ആശുപത്രിരേഖയില്‍ സനകനെ പ്രവേശിപ്പിച്ചകാര്യവും ഇല്ല. ബന്ധുക്കള്‍ തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും സനകന്‍ അവശനായിരുന്നു. യഥാസമയം ചികിത്സ കിട്ടാതിരുന്നതാണ് മരണകാരണം-അദ്ദേഹം പറയുന്നു.

Top