കാണാതായ യുവാവിന്റെ മൃതദേഹം ചാണക്കുഴിയില്‍നിന്ന് കിട്ടി; കൊലപാതകമെന്ന് സംശയം

Aravindan

കോട്ടയം: മുണ്ടക്കയത്ത് വണ്ടന്‍പതാലില്‍നിന്ന് കാണാതായ അരവിന്ദ് എന്ന യുവാവിന്റെ മൃതദേഹം ചാണകക്കുഴിയില്‍ നിന്ന് കണ്ടെത്തി. ഒന്നരമാസം മുന്‍പാണ് ഇയാളെ കാണാതാകുന്നത്. സംഭവം കൊലപാതകമെന്നാണ് പറയുന്നത്.

കൊലപ്പെടുത്തിയ ശേഷം ചാണകക്കുഴിയില്‍ തള്ളിയതാണെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന അരവിന്ദനെ കാണാതായത്. ജോലിക്കു പോയ അരവിന്ദന്‍ പിന്നെ തിരിച്ചുവരാതിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരവിന്ദന്റെ തിരോധാനത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ഭാര്യയും മക്കളും രംഗത്തെത്തിയിരുന്നു. അരവിന്ദന്‍ രാത്രിയായിട്ടും തിരികെ വീട്ടിലെത്താതിനെ തുടര്‍ന്നു അന്വേഷിച്ചുപോയെങ്കിലും പ്രയോജനമുണ്ടായില്ല. പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയം പരിസര മേഖലയിലെ ടവറുകളുടെ പരിധിയില്‍ അരവിന്ദന്‍ സംഭവദിവസം ഉണ്ടായിരുന്നതായി കണ്ടെത്തി. ഒപ്പംജോലി ചെയ്യുന്ന ആളോടു വിവരം അന്വേഷിച്ചെങ്കിലും അരവിന്ദന്‍ ജോലിക്കു വന്നില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് പലപ്പോഴും അരവിന്ദനില്‍ സ്വഭാവഹത്യ ആരോപിച്ചു അവഹേളിക്കുന്ന രീതിയില്‍ ഇയാളും, കൂട്ടുകാരും നാട്ടില്‍ പ്രചരണം നടത്തിയിരുന്നതായി അരവിന്ദന്റെ ഭാര്യയും, ബന്ധുക്കളും ആരോപിച്ചിരുന്നു.

Top