പെണ്‍സുഹൃത്തിനോട് സംസാരിച്ച യുവാവിനെ പീഡനകേസില്‍ കുടുക്കി; പാലക്കാട്ടെ സാദാചാര ഗുണ്ടാ പോലീസിന്റെ നീതികേടിനെതിരെ നിയമ നടപടിക്ക്

പാലക്കാട്: പെണ്‍സുഹൃത്തുമായി സംസാരിച്ച യുവാവിനെ പീഡനകേസില്‍ കുടുക്കി ജനകീയ പോലീസ്. പാലക്കാട് സൗത്ത് പോലീസാണ് പീഡനകേസിന് പുതിയ കാരണങ്ങള്‍ കണ്ടെത്തി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ പ്രസാദിനാണ് പോലീസിന്റെ വക ഇരുട്ടടി കിട്ടിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പ്രസാദിന്റെ വിശദീകരണം ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘24022016 ബുധനാഴ്ച്ച വൈകീട്ട്, പാലക്കാട് കോട്ടയ്ക്കു സമീപമുള്ള ‘വാടിക’യില്‍ ഞാന്‍ എന്റെ പെണ്‍സുഹൃത്തുമൊത്ത് സമയം ചിലവിടുകയായിരുന്നു. പ്രവേശന വഴിയോടു ചേര്‍ന്ന് ഏകദേശം പത്തു മീറ്റര്‍ അപ്പുറമാണ് ഞങ്ങള്‍ ഇരുന്നിരുന്നത്. 4.30ഓടു കൂടി രണ്ട് പോലീസുകാര്‍ കടന്നു വരുകയും അവിടെ ഇരിക്കുന്നതിന്റെ കാരണം ചോദിക്കുകയും ചെയ്തു. കൂടെയുള്ളത് എന്റെ പെണ്‍സുഹൃത്താണെന്നും പാലക്കാട് ഡിസി ബുക്‌സില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിയതിനു ശേഷം സമയം ചിലവഴിക്കാനായി ഇവിടെ വന്നതാണെന്നും ഞാന്‍ മറുപടി നല്‍കി. തുടര്‍ന്ന് പോലീസുകാര്‍ എന്നോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ സുഹൃത്തിനോട് വീട്ടിലേക്കു പോകാന്‍ പറയട്ടെ എന്ന് അവരോട് ചോദിച്ചു. അവര്‍ സമ്മതം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ എന്നെ ജീപ്പില്‍ കയറ്റി പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ വെച്ച് എന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. പോലീസുകാരോടും അന്വേഷണത്തോടും ഞാന്‍ പൂര്‍ണ്ണമായി സഹകരിച്ചു. എന്നെ പരിചയമുള്ള രണ്ടു പേര്‍ വന്നാല്‍ എന്നെ വിട്ടയക്കാം എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളായ അജിത്ത്, ബവീര്‍ എന്നിവരെ സ്റ്റേഷനിലേക്ക് വിളിച്ചു. എന്റെയും ബവീറിന്റെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പും ഞങ്ങളുടെ ഒപ്പും വാങ്ങിയതിനു ശേഷം എന്നെ വിട്ടയച്ചു.moral-policing

23 03 2016 ബുധനാഴ്ച്ച സൗത്ത് പോലീസ് സ്റ്റേഷനിലെ സമന്‍സ് കൈകാര്യം ചെയ്യുന്ന ജിനപ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ച് പ്രസ്തുത സംഭവത്തില്‍ സമന്‍സ് ഉണ്ടെന്ന് അറിയിച്ചു. 25 03 2016ന് ഞാന്‍ സമന്‍സ് കൈപ്പറ്റി. സമന്‍സിലെ വിവരപ്രകാരം ‘KP Act 119 (a)’ വകുപ്പ് ആണ് എനിക്കെതിരെചുമത്തിയിരിക്കുന്നത്.’

ഈ വിഷയത്തില്‍ തനിക്കെതിരെ പരാതിയോ തെളിവോ ഇല്ലെന്നും തനിക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ട വകുപ്പോ, കേസിന്റെ മറ്റു വിശദാംശങ്ങളോ തന്നോട് സംഭവം നടന്ന ദിവസം സ്റ്റേഷനില്‍ വെച്ച് അറിയിച്ചിരുന്നില്ലെന്നും പ്രസാദ് പറഞ്ഞു. സമന്‍സ് കിട്ടിയപ്പോള്‍ മാത്രമാണ് താന്‍ കാര്യങ്ങളുടെ വസ്തുത മനസ്സിലാക്കിയത്. നിരപരാധിയായ തന്നെ കള്ളക്കേസില്‍ കുടുക്കുകയും ചാര്‍ജ്ജ് ചെയ്യപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാദ് പറഞ്ഞു.

പോലീസിന്റെ വിശദീകരണമറിയാന്‍ പാലക്കാട് സൗത്ത് എസ്‌ഐയുമായി ബന്ധപ്പെട്ടപ്പോള്‍ ‘പരാതിക്കാരിയില്ലാതെയും ആ വകുപ്പു ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുമെന്നും ‘മൂവായിരം രൂപ കോമ്പൗണ്ടിംഗ്ഗ് ഫീസ് അടച്ചാല്‍ കോടതി വെറുതെ വിടുമല്ലോ?’ എന്നുമാണു മറുപടി ലഭിച്ചത്.

‘വാടിക’യില്‍ ഇരിക്കുന്ന യുവാക്കളുടെ നേരെ പാലക്കാട് സൗത്ത് പോലീസ് ഇത്തരം ‘മോറല്‍ പോലീസിംഗ്’ നിരന്തരമായി ചെയ്തു വരുന്നതായും ആരോപണമുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരെ പോലും വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു മാനസികമായി പീഡിപ്പിക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്നും പരാതികളുണ്ട്. എന്നാല്‍ മാനഹാനി ഭയന്നു ആരും പരാതിപ്പെടാറില്ല.

Top