ഏഴുവയസുകാരനെ കൊന്ന് തൊലിയുലിച്ച് തിന്നുന്ന ഇരുപതുകാരന്‍; ഇന്ത്യയിലെ നരഭോജിയെ കുറിച്ചറിഞ്ഞ് ഞെട്ടലോടെ ലോകം

ലക്നൗ: മകന്‍ മനുഷ്യനെ തിന്നുന്നത് കണ്ടെന്ന് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ഒരു അമ്മ. യുപിയിലെ അമാരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തന്റെ മകനൊരു നരഭോജിയാണെന്നും ഒരു കുട്ടിയെ തലയും ശരീരഭാഗങ്ങളും വെട്ടിമാറ്റി മകന്‍ നസിം മിയാന്‍ തിന്നുന്നത് കണ്ടുവെന്നും അമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അമരിയായിലെ ഒരു ആളൊഴിഞ്ഞ വീട്ടില്‍ വച്ച് നസീം മിയാന്‍ എന്ന 20 കാരന്‍ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശിരസ്സും മറ്റും വേര്‍പെടുത്തി അതിന് അരികില്‍ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയ അമ്മ ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഒരു കുട്ടിയുടെ ശരീരം തൊലിയുരിഞ്ഞ നിലയിലും ഉടല്‍ വെട്ടിമാറ്റിയ നിലയിലും കിടത്തിയതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുറിയില്‍ മുഴുവന്‍ രക്തം പടര്‍ന്നും മാംസഭാഗങ്ങള്‍ ചിതറിയ നിലയിലും കാണപ്പെട്ടു. മൃതദേഹത്തിന് അരികില്‍ ഇരിക്കുകയായിരുന്നു മിയാന്‍. തികച്ചും നിസ്സംഗനായി കാണപ്പെട്ട ഇയാള്‍ എതിര്‍പ്പൊന്നും കൂടാതെ പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. എന്നാല്‍ പൊലീസ് കൊണ്ടുപോകുന്നതിന് മുമ്പ് തടഞ്ഞുനിര്‍ത്തിയ ജനക്കൂട്ടം ഇയാളെ തല്ലിച്ചതച്ചു.

മിയാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഏഴുവയസ്സുകാരനായ മുഹമ്മദ് മോനിസിനെയാണ് കൊലപ്പെടുത്തിയത്. മിയാന്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയ തഞ്ചത്തില്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശിരസ്സ് വേര്‍പെടുത്തുകയും തൊലി ഉരിഞ്ഞു മാറ്റുകയും ചെയ്തു. പിന്നീട് കൈകാലുകളും ശരീരഭാഗങ്ങളും ഛേദിച്ചുമാറ്റിയെന്നും പൊലീസ് പറയുന്നു.

ഒരു കത്തിയും കൈക്കോട്ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍ പൊലീസ് സ്റ്റേഷനുമുന്നിലും തടിച്ചുകൂടി പ്രതിയെ അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പിലിഭിത്തിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനുമുള്ള കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഇയാള്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചുവെന്ന് അമ്മതന്നെ മൊഴി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. വിദേശ മാധ്യമങ്ങളിലും ഇന്ത്യയിലുണ്ടായ ഈ സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്.

Top