കാമം മറച്ച ‘അമ്മ വികാരം !!!കല്ലിൽ തല തകർന്നപ്പോൾ ‘അമ്മേന്ന് ”വാവിട്ടു കരഞ്ഞപ്പോഴും ചങ്കുപിടച്ചില്ല.. രണ്ടാം ഏറിൽ കുഞ്ഞുതലയോട്ടി ചതഞ്ഞുപൊട്ടിയപ്പോഴും കാമുകനായി ദാഹിച്ച ‘അമ്മ !!

കണ്ണൂർ:കാമം മനുഷ്യനെ മൃഗമാക്കുന്നു !!കരിങ്കല്ലിൽ തള്ള ഇടിച്ച് വേദന സഹിക്കാനായപ്പോഴും പിഞ്ചു പൈതൽ നിലവിളിച്ചത് ‘അമ്മേ ‘എന്നായിരുന്നു .മാതൃത്വം ചുരത്തിയ മുലകൾ അപ്പോൾ ‘അമ്മ വികാരം അല്ലായിരുന്നു .കാമവികാരമാ ആയിരിക്കാം ,അവർ ആ കുഞ്ഞിന്റെ നിലവിളി ശബ്ദം കേൾക്കാതിരിക്കാൻ ‘നൊന്തു പ്രസവിച്ച കുഞ്ഞിനെ വാ മൂടി !!എല്ലാം കാമുകനെ സ്വന്തമാക്കാനുള്ള കാമുക -കാമ വികാരം ആയിരിക്കാം .അതുശരിവെക്കുന്നപോലെ ശരണ്യ പോലീസ് കസ്റ്റഡിയില്‍ ആയിരിക്കെ ഫോണിലേക്ക് കാമുകന്റെ 17 മിസ് കോള്‍ആയിരുന്നു വന്നത് .മകന്റെ ദേഹം അവസാനമായി കാണണമെന്നു ശരണ്യ പറഞ്ഞില്ല.

ശരണ്യയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യവെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ് കോളുകള്‍. കാമുകനുമായി ഒരുമിച്ച് ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന്റെ ദൃശ്യമാണ് ശരണ്യയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ലഭിച്ചത്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


തിരികെ എത്തിയ ശേഷമാണ് ദാമ്പത്തിക ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത്. ഈ വിവരം പ്രണവിന്റെ സുഹൃത്തിന് അറിയാമായിരുന്നു. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഇയാള്‍ ശരണ്യയുമായി കൂടുതല്‍ അടുക്കുകയായിരുന്നു. പിന്നീട് അത് ഫോണ്‍ വിളിയിലേക്കും ചാറ്റിങ്ങിലേക്കും മാറി. അതേസമയം കാമുകന് മറ്റൊരു കാമുകി ഉണ്ടെന്നും ഇരുവരും വിവാഹം ചെയ്യാന്‍ ഇരിക്കുകയായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു.

മൊബൈൽ ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തിലാണു ശരണ്യ കുഞ്ഞുമായി കടൽതീരത്തെത്തിയത്. ഉറക്കത്തിലായിരുന്ന കുഞ്ഞിനെ കടൽഭിത്തിയിൽ കിടത്തിയശേഷം ശരണ്യ താഴെയിറങ്ങി ഭിത്തിയിൽനിന്നു കുഞ്ഞിനെ താഴേക്കു വലിച്ചെറിഞ്ഞു. ഉറക്കമെണീറ്റ കുഞ്ഞ് വേദന കൊണ്ടു കരഞ്ഞു. അവിടേക്ക് ഓടിയെത്തിയ ശരണ്യ, കരച്ചിൽ ആരും കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം അമർത്തിപ്പിടിച്ചു.

പരിസരം വീക്ഷിച്ച ശേഷം കരിങ്കല്ലുകൾക്കിടയിലേക്കു കുഞ്ഞിനെ രണ്ടാമതും എടുത്തെറിഞ്ഞു. വേദന കൊണ്ട് അതിദാരുണമായി കരയുകയായിരുന്നു ആ കുഞ്ഞ് ജീവൻ അപ്പോൾ. ആ ഏറിൽ കുഞ്ഞുതലയോട്ടിയിലുണ്ടായ ചതവിൽ മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരമാർശം.കാമുകനൊത്ത് ജീവിക്കാനുള്ള അതിയായ ആഗ്രഹമാണ് കുഞ്ഞിനെ കൊന്ന് വലിച്ചെറിയാൻ തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു ശരണ്യയുടെ മൊഴി. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഒരു വേള കുഴപ്പത്തിലാക്കി.

ഭർത്താവു പ്രണവാണ് തന്റെ കുഞ്ഞിനെ െകാന്നതെന്ന് എല്ലാവരെയും സമർത്ഥമായി വിശ്വസിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ കൃത്യമായ പദ്ധതിയുമായാണ് ശരണ്യ പൊലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവു തന്നെയാണു കൊലപാതകിയെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ശരണ്യ.

കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയോടുള്ള സഹതാപത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ ശരണ്യയോട് ഇടപെട്ടിരുന്നത്. എന്നാൽ അച്ഛൻ പ്രണവിനെ പ്രതിക്കൂട്ടിൽ നിർത്താൻ നിരവധി കാരണങ്ങൾ എണ്ണിപ്പറയാനുമുണ്ടായിരുന്നു. സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ചോദ്യം ചെയ്യപ്പെടുമെന്നും പ്രണവ് െപാലീസിന്റെ പിടിയിലാകുമെന്ന ശരണ്യയുടെ കണക്കുകൂട്ടൽ ആദ്യഘട്ടത്തിൽ ശരിയാകുകയും ചെയ്തു.


ശരണ്യയ്ക്കു പതിനെട്ടു വയസ്സു പൂർത്തിയായതിനു പിന്നാലെ ദിവസങ്ങൾക്കുള്ളിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രണവിനെ ശരണ്യ വിവാഹം കഴിച്ചത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ വിവാഹത്തിന് വീട്ടുകാർ എതിർത്തുവെങ്കിലും ശരണ്യ പിടിവാശിയിലായിരുന്നു. വിവാഹം നടന്നു.എന്നാൽ വൈകാതെ തന്നെ ആ ബന്ധം മുന്നോട്ടു പോകാനാകാത്ത വിധം തകർന്നു. 3000 രൂപ മാസം കുഞ്ഞിനും ശരണ്യയ്ക്കുമായി ചെലവിനു നൽകാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും പ്രണവ് പലപ്പോഴും പാലിച്ചിരുന്നില്ല. ഉത്തരവാദിത്തമില്ലാതെ തന്നെയും കുഞ്ഞിനെയും വെറുക്കുന്ന പ്രണവ് ഒന്നരവയസ്സുകാരനെ അപായപ്പെടുത്തിയെന്ന് കഥയുണ്ടാക്കി. കാമുകനൊപ്പം ശിഷ്ടകാലം ജീവിക്കാമെന്ന സ്വപ്നം കണ്ട ശരണ്യയ്ക്ക് കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും ഇരുവരും വിവാഹം കഴിക്കാൻ പോകുന്നവെന്ന കാര്യവും അറിഞ്ഞിരുന്നില്ല

ശരണ്യയുടെ മൊഴികൾ തന്നെ അവർക്കു വിനയായി. മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടിൽ വന്നതെന്ന് ആദ്യം പറഞ്ഞ ശരണ്യ ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താൻ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സമ്മതിച്ചു.ശനിയാഴ്ച വീട്ടിൽ തങ്ങണമെന്നു പ്രണവ് നിർബന്ധം പിടിച്ചുവെന്നും അച്ഛന് ഇഷ്ടമല്ലാത്തതിനാൽ, അച്ഛൻ മീൻപിടിക്കാൻ കടലിൽ പോകുന്ന ഞായറാഴ്ച വരാൻ ആവശ്യപ്പെട്ടതായും ആദ്യ മണിക്കൂറിൽ പറഞ്ഞ ശരണ്യ ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താൻ ആസൂത്രണം ചെയ്തായി ഗത്യന്തരമില്ലാതെ സമ്മതിച്ചു.

പുലർച്ചെ മൂന്നിന് കുഞ്ഞുമായി ഹാളിലെത്തിയത് െകാല്ലാൻ തന്നെയെന്ന് ഒടുവിൽ തുറന്നു പറഞ്ഞു. ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്നശേഷം പിൻവാതിൽ തുറന്നു കുഞ്ഞുമായി പുറത്തേക്ക് പോയി കൃത്യം നിർവഹിച്ച ശേഷം തിരിച്ചുവീട്ടിലെത്തി അടുക്കളവാതിൽ വഴി അകത്തു കയറി ഹാളിൽ ഇരുന്നുവെന്നും കുറച്ചു നേരം കഴിഞ്ഞ് കിടന്ന് ഉറങ്ങിയെന്നു സമ്മതിച്ചു .കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയതു ശരണ്യ ഒറ്റയ്ക്കാണെന്ന് െപാലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

കൊലപാതകങ്ങൾ നടപ്പാക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ ആരുടെയും സഹായം ഇവർക്കു ലഭിച്ചിരുന്നില്ല. ഭർത്താവിനോ കാമുകനോ െകാലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സിറ്റി സിഎ പി.ആർ. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.

കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചിൽ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ െപാലീസിനു മൊഴി നൽകിയിരുന്നു. കുഞ്ഞ് ഇല്ലാതായാൽ ആർക്കാണു ഗുണം എന്നു പൊലീസ് സ്വയം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണു ശരണ്യയിൽ സംശയം ജനിപ്പിച്ചത്.

പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു. അയാൾക്കു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാൽ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്കു കുഞ്ഞൊരു തടസ്സമായിത്തോന്നിയേക്കാം. എന്നാൽ കാമുകനുമായി നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറൻസിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യ പരുങ്ങി. മറച്ചുവച്ച സത്യങ്ങൾ ഓരോന്നായി ഏറ്റു പറഞ്ഞു.

വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്നു ചാറ്റുകളില്‍ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍, കാമുകനുമൊത്തു ജീവിക്കാന്‍ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്.


പിണങ്ങി കഴിഞ്ഞിരുന്ന ഭര്‍ത്താവ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ എത്തിയത്. ഇത് അവസരമായി കണ്ട് മകനെ ഇല്ലാതാക്കി ആ കുറ്റം പ്രണവിന്റെ തലയില്‍ വെക്കാമെന്ന് ശരണ്യ കരുതി. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണു പൊലീസ് നിഗമനം.എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും. വിയാന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനു സാക്ഷികളാകാന്‍ അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ട് ആറോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം.സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മകന്റെ ദേഹം അവസാനമായി കാണണമെന്നു പ്രണവോ ശരണ്യയോ പൊലീസിനോടു പറഞ്ഞില്ല. മകന്റെ മൃതദേഹം സംസ്‌കരിച്ച് അര മണിക്കൂറുകള്‍ക്ക് ശേഷമാണ് അമ്മ ശരണ്യയുടെ അറസ്റ്റ് .

കൊടുവള്ളി ഹൗസിൽ ശരണ്യ(22) നടത്തിയ കൃത്യമായ ആസൂത്രണമെന്നു െപാലീസ് പറയുന്നു . ശരണ്യയെയും ഭർത്താവ് പ്രണവിനെയും 2 ദിവസം തുടർച്ചയായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ശരണ്യ ഒന്നര വയസ്മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവില്‍ കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേക്കു മടങ്ങിയത്.

പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരുക്കാണു കുഞ്ഞിന്റെ മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി.

ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് കാമുകനെക്കുറിച്ചു വിവരം ലഭിച്ചത്. എന്നാൽ കൊലപാതകത്തിൽ ഇയാൾക്കു പങ്കുള്ളതായി സംശയിക്കുന്നില്ല. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് പ്രണവിന്റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി. ഇയാള്‍ക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തിയെന്ന് വ്യക്തമാകുകയും ചെയ്തു.

Top