ക്രൈം ഡെസ്‌ക്
വാഷിങ്ടൺ: മൊബൈൽ ഫോണിന്റെ ചാർജർ കളഞ്ഞു പോയെന്ന കുറ്റം സംശയിച്ചു മകനെ ക്രൂരമായി പീഡിപ്പിച്ച് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ക്രൂരമായ പീഡനം നടത്തിയ അമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
അമേരിക്കയിലെ കൊളൊറാഡോയിൽ മെയ് ഒൻപതിനാണ് സംഭവം. രണ്ടു വയസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തു. കൊളൊറാഡോ സ്വദേശിനിയായ 27 കാരി ക്രിസ്റ്റീന ഫ്‌ളോറെസാണ് പൊലീസിന്റെ പിടിയിലായത്.
പതിനാറ് മിനിട്ട് ദൈർഘ്യം വരുന്ന വീഡിയോ ക്രിസ്റ്റീനയുടെ റൂം മേറ്റാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്. രണ്ട് വയസുകാരനെ ക്രൂരമായി പീഡിപ്പിക്കുന്നത് വീഡിയോയിൽ കാണാം. ക്രിസ്റ്റീന തല്ലാനെത്തുമ്പോൾ കുട്ടി ഉച്ചത്തിൽ കരയുന്നുണ്ട്. ക്രിസ്റ്റീനയുടെ മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീഡിയോ വൈറലായതോടെ യുവതിയ്‌ക്കെതിരെ നിരവധിയാളുകൾ രംഗത്തെത്തി. യുവതിക്ക് തക്ക ശിക്ഷ നൽകണമെന്നായിരുന്നു പലരും ആവശ്യപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ പിന്നീട് റിമാൻഡ് ചെയ്തു.