പ്രണയാഭ്യര്‍ത്ഥന നിരസിച്ച പത്താം ക്ലാസുകാരിയെ വീട്ടില്‍ കയറി വെടിവെച്ചു; 19 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

താനെ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പത്താക്ലാസുകാരിയെ വെടിവെച്ചുകൊല്ലാന്‍ ശ്രമം. മഹാരാഷ്ട്രയിലെ താനെയ്ക്ക് സമീപം കല്‍വായിലായിരുന്നു സംഭവം. പതിനഞ്ച് വയസുകാരിക്ക് നേരെ അകന്ന ബന്ധത്തിലുള്ള രാജസ്ഥാന്‍സ്വദേശിയായ 19 വയസുകാരന്‍കമാല്‍കാന്ത് വെടിയുതിര്‍ക്കുകയായിരുന്നു.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതികാരം. ഉത്തര്‍പ്രദേശില്‍നിന്നും കുടിയേറിപ്പാര്‍ത്ത കുടുംബത്തിലെ പെണ്‍കുട്ടി,, സഹോദരിക്കും മാതാപിതാക്കള്‍ക്കുമൊപ്പം കല്‍വെയിലെ മഹാത്മ ചൗളിലാണ് താമസിക്കുന്നത്. കഴിഞ്ഞ മാസം വിവാഹത്തില്‍പങ്കെടുക്കാന്‍ഉത്തര്‍പ്രദേശിലെത്തിയപ്പോഴാണ് കമാല്‍കാന്ത് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പലപ്പോഴായി മുംബൈയിലെത്തി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പെണ്‍കുട്ടി ഇത് എതിര്‍ത്തു. കഴിഞ്ഞ ആഴ്ച വീണ്ടും മുംബൈയിലെത്തിയ യുവാവ് റിവോള്‍വര്‍ സ്വന്തമാക്കിയ ശേഷം പ്രണയം നിരസിച്ച പെണ്‍കുട്ടിയെ വകവരുത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്നലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍സ്ഥലത്തില്ലാതിരുന്നപ്പോള്‍വീട്ടിലെത്തിയ കമാല്‍കാന്ത് കൂടെ രാജസ്ഥാനിലേക്ക് വരണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ഇത് നിരസിച്ചതോടെയാണ് കഴുത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് കല്‍വ പൊലിസ് സ്റ്റേഷനിലെ സീനിയര്‍പൊലീസ് ഇന്‍സ്‌പെക്ടര്‍ജെ.ബാബര്‍പറഞ്ഞു.

സഹോദരി നിലവിളച്ചതോടെ സ്ഥലത്തെത്തിയ അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചതും കമാല്‍കാന്തിനെ പിടികൂടിയതും. ആയുധനിയമപ്രകാരവും സെക്ഷന്‍307 പ്രകാരം കൊലപാതകശ്രമത്തിനുമാണ് പൊലീസ് കമാല്‍കാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, വിദഗ്ദചികില്‍സയ്ക്കായി പെണ്‍കുട്ടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Top