ഗോസംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം; പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു

രാജ്യത്ത് വീണ്ടും ഗോസംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് അരുംകൊല നടന്നത്. പശുക്കടത്ത് ആരോപിച്ചാണ് കൊല നടത്തിയത്. മറ്റൊരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ പിലഖുവയില്‍ തിങ്കളാഴ്ചയാണ് അക്രമം നടന്നത്. 45-കാരനായ കാസിമിനാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 65-കാരനായ സമായുദ്ധീന്‍ പരിക്കേറ്റ് ചികിത്സയിലാണ്. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന്റെ പേരില്‍ അടിപിടിയുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ അക്രമിക്കപ്പെടുകയും ശേഷം ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തുവെന്നാണ് കൊലപാതകത്തെ തുടര്‍ന്ന് യുപി പോലീസ് വിശദീകരണം നല്‍കിയിരിക്കുന്നത്. യുപി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ വിഷയത്തിലാണ്. എന്നാല്‍, പശുക്കടത്ത് ആരോപിച്ചാണ് കൊലപാതകം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top