പ്രണയാഭ്യർഥന നിരസിച്ചു; മിഷേലിനെ കൊലപ്പെടുത്തി കായലിൽ തള്ളി: യുവാവ് കസ്റ്റഡിയിൽ

ക്രൈം ഡെസ്‌ക്
കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേലിനെ കൊലപ്പെടുത്തിയതെന്ന വ്യക്തമായ സൂചനകൾ ലഭിച്ചതായി പൊലീസ്. മിഷേലിനോടു പ്രണയാഭ്യർഥന നടത്തിയ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ കേസ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മാസങ്ങളായി ഇയാൾ മിഷേലിനോടു പ്രണയാഭ്യർഥന നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇയാൾ മിഷേലിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് ഇയാളെ പൊലീസ് കസറ്റഡിയിൽ എടുത്തിരിക്കുന്നത്.
mish
മിഷേലിനെ ഹോസ്റ്റലിനു മുന്നിൽ നിന്നു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ കാറിന്റെ നമ്പർ കണ്ടെത്തുന്നതായി പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇതോടൊപ്പം ഇവിടുത്തെ മൊബൈൽ ടവർ ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മിഷേലിനെ സ്ഥിരമായി പിന്തുടർന്ന് ആളെന്ന് സംശയത്തിലാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തു.മിഷേലിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നവെന്ന് കൂട്ടുകാരികൾ മൊഴി നൽകിയ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശ്ശിച്ചിട്ടുണ്ട്.
ഇയാൾ കേരളത്തിന് പുറത്താണെന്നാണ് പോലീസ് പറയുന്നത്.ഇതിനിടെ ഇന്ന് പിറവത്തും കൊച്ചിയിലും വിവിധ സംഘടനകൾ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് അഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറിനാണ് മിഷേൽ ഷാജി എന്ന സിഎ വിദ്യാർഥിനിയുടെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയത്. പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുകയായിരുന്ന മിഷേൽ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയിൽ പോയതിന് ശേഷം കാണാതാകുകയായിരുന്നു.
Top