കോഴിക്കോട്: പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ ചെന്ന് വീട്ടമ്മയ്ക്ക് പള്ളി വികാരി അസ്ലീല സന്ദേശമയച്ചതായി പരാതി.
കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് ഇംഗ്ളീഷ് പള്ളിയിലെ വികാരിയായ റെവ. ജെയിന്‍ ടി എ ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയും ചേവായൂര്‍ സ്വദേശിനിയും വിധവയുമായ വീട്ടമ്മ രംഗത്തത്തെിയത്.
വികാരിയുടെ നടപടിക്കെതിരെ ഇവര്‍ പള്ളിക്ക് പരാതി നല്‍കിയിരുന്നു. ബിഷപ്പ് റെവ റോയ്സ് വിക്ടറിനെ നേരില്‍ കണ്ട് പരാതി പറയുകയും ചെയ്തു. പിന്നീട് ഇ മെയില്‍ വഴിയും പരാതി നല്‍കി. എന്നാല്‍ സംഭവം ഗൗരവകരമായി കാണാതെ നിസ്സാരമായി തള്ളുകയായിരുന്നു സഭാ അധികൃതരെന്നാണ് ഇവര്‍ പറയുന്നത്.
രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. കൊല്‍ക്കത്തയില്‍ ജോലി ചെയ്യന്ന ഇവര്‍ മകളുടെ ജന്മദിനത്തിന് വീട്ടില്‍ വന്ന് പ്രാര്‍ത്ഥിക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് മാസം വികാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഇത്രത്തോളം വലിയ പ്രയാസം തനിക്ക് ഉണ്ടാക്കുമെന്ന് ആലോചിച്ചിരുന്നില്ലന്നെ് ഇവര്‍ പറയുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം വികാരിയെ വിളിച്ച് നന്ദി പറഞ്ഞു. എന്നാല്‍ തുടര്‍ന്ന് അദ്ദേഹം നിരന്തരം ഫോണിലേക്ക് അശ്ളീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പലപ്പോഴും അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നെങ്കിലും സന്ദേശമയക്കല്‍ നിര്‍ബാധം തുടര്‍ന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതായപ്പോഴാണ് സഭാ നേതൃത്വത്തിന് പരാതി നല്‍കിയത്.
സംഭവം വിവാദമായതോടെ കുറ്റകൃത്യം ഒരിക്കലും പുറത്ത് പറയരുതെന്നും ആവശ്യമായ നടപടി സ്വീകരിച്ച് അറിയിക്കാമെന്നും ചലര്‍ ഉറപ്പ് നല്‍കി. സംഭവം വാര്‍ത്തയാവരുതെന്നും പള്ളിയുടെ ആഭിജാത്യം തകര്‍ക്കരുതെന്നും പ്രതിയുടെ കുടുംബത്തെ ഓര്‍ക്കണമെന്നുമായിരുന്നു പള്ളകമ്മിറ്റിക്കാരുടെ അഭ്യര്‍ത്ഥന. തുടര്‍ന്ന് നടപടി ഉറപ്പ് നല്‍കി ബിഷപ്പ് ഇ മെയില്‍ അയച്ചു. ഇതിന് ശേഷം വികാരിയെ സെപ്റ്റംബര്‍ 29 ന് നിലമ്പൂര്‍ സി എസ് ഐ സെന്റ് മാത്യൂസ് പള്ളിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ ഈ സ്ഥലം മാറ്റം അട്ടിമറിച്ചുകൊണ്ട് 33 ദിവസത്തിന് ശേഷം ഇയാള്‍ ഇംഗ്ളീഷ് പള്ളിയിലേക്ക് തിരികെയത്തെി. ഇദ്ദേഹമുള്ള പള്ളിയില്‍ പോയി വിശ്വാസിയായ തനിക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പരാതിക്കാരി പറയുന്നു.
പള്ളിയിലത്തെുമ്പോള്‍ പലരും പരിഹസിക്കുകയാണ്. നിങ്ങളിവിടേക്ക് വരരുതെന്നും വേറേതെങ്കിലും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നുമാണ് പറയുന്നത്. തെറ്റു ചെയ്തയാള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ തന്നെയാണ് പള്ളിയില്‍ നിന്ന് വിലക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കുറച്ചു ദിവസം സ്ഥലം മാറ്റിയില്ലേ അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നൊണ് സഭാ നേതൃത്വത്തിന്റെ ഇക്കാര്യത്തിലുള്ള മറുപടി. പള്ളിയില്‍ ചെല്ലുമ്പോള്‍ എന്തിനിങ്ങോട്ട് വന്നു വികാരിയെ വളയ്ക്കാനാണോ തുടങ്ങിയ പരിഹാസ ചോദ്യങ്ങളാണ് പലരില്‍ നിന്നും ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു.
ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് നവംബര്‍ നാലിന് നടക്കാവ് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ആറിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതി മൊബൈല്‍ ഫോണിലൂടെയും മെയില്‍ ചാറ്റിലൂടെയും നടത്തിയ അശ്ളീലം കലര്‍ന്ന സംഭാഷങ്ങളുടെയും ടെക്സ്റ്റ് മെസ്സേജുകളുടെയും പകര്‍പ്പുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉന്നത തലത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു.
ക്രിസ്ത്യാനിയെ വിവാഹം കഴിച്ചങ്കെിലും ഹിന്ദുവായ ഇവര്‍ തന്റെ പേര് മാറ്റാന്‍ ഭര്‍ത്തൃവീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ആ പേര് മാറ്റാതിരുന്നതെന്നും ഇവര്‍ പറയുന്നു. 95 ല്‍ ഭര്‍ത്താവ് മരിച്ചു. അതിന് ശേഷം രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള പെടാപ്പാടിലായിരുന്നു. കഷ്ടതകള്‍ നിറഞ്ഞ ആ കാലത്താണ് പള്ളിയെ വല്ലാതെ ആശ്രയിച്ചത്.
വേദനകളില്‍ നിന്നുള്ള ആശ്വാസമായിരുന്നു പള്ളിയിലെ പ്രാര്‍ത്ഥനകള്‍. എന്നാല്‍ ഇത്രയും കാലം ആശ്രയിച്ച പള്ളിയിലേക്ക് പോവാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പള്ളി വികാരി ചെയ്ത കുറ്റത്തിന് തന്നെയാണ് എല്ലാവരും ക്രൂശിക്കുന്നതെന്നും കണ്ണീരോടെ ഇവര്‍ വ്യക്തമാക്കുന്നു. അന്വേഷി പ്രസിഡന്റ് കെ അജിതയുടെ സഹായത്തോടെയാണ് ഇവര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത്.