സ്ത്രീവിരുദ്ധത;വി ഡി സതീശൻ എംഎൽഎക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു

ന്യുഡൽഹി:തെറിഭിഷേകം നടത്തിയ വി ഡി സതീശൻ എംഎൽഎക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. വി ഡി സതീശന്‍റെ ഫേസ്ബുക്ക് പേജിലെ കമന്‍റില്‍ പരാമര്‍ശിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. നേരത്തെ സംസ്ഥാന വനിതാ കമ്മീഷനും വി ഡി സതീശനെതിരെ കേസെടുത്തിരുന്നു.

നേരത്തെ തെറിയഭിഷേകം നടത്തിയ പറവൂർ എംഎൽഎ വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു.ഫെയ്‌‌സ്‌ബുക്ക് പോസ്റ്റിൽ കമന്റ് ഇട്ടവർക്കുനേരെ ആണ് കോൺഗ്രസ് നേതാവും എം എൽ എ യുമായ സതീശൻ സ്ത്രീകളെ അപമാനിച്ചുകൊണ്ട് തെറിയഭിഷേകം നടത്തിയത്. സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവും സിപിഐ എം പ്രവർത്തകനുമായ സലാം ഇട്ട കമന്റിലാണ് അശ്ലീലവും സ്‌ത്രീവിരുദ്ധവുമായ മറുപടി സതീശൻ പറഞ്ഞത്.ദേശീയ വനിതാ കമ്മീഷൻ കേസ് എടുത്ത് എന്ന് ഏഷ്യാനെറ്റ് ന്യുസാണിപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read–കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ

സതീശനെതിരെ നേരത്തേ വനിതാ കമീഷനും കേസെടുത്തിരുന്നു. കമന്റ് ഇട്ടത് താനല്ലെന്നും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌‌തെന്നുമാണ് സതീശന്റെ മറുപടി. തെറിപറയുന്ന കമന്റിന്റെ സ്‌‌ക്രീൻഷോട്ടും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാലിത് സിപിഐ എം പ്രവർത്തകർ വ്യാജമായി തയ്യാറാക്കിയതാണെന്നായിരുന്നു വാദം. പല ഫോണുകളിൽനിന്ന് പലസമയങ്ങളിൽ എടുത്ത സ്‌‌ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ അതും പൊളിഞ്ഞു. വി ഡി സതീശൻ നിശ്ചയിക്കുന്ന സമയത്ത് സൈബർ വിദഗ്‌ധരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വിവരങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോയെന്ന ഡിവൈഎഫ്ഐയുടെ ചോദ്യത്തിന് സതീശൻ മറുപടി പറഞ്ഞില്ല.

മുമ്പും ഇതുപോലെ പല അക്കൗണ്ടുകളിൽനിന്ന് സതീശനെ എതിർക്കുന്നവർക്കെതിരെ അശ്ലീല കമന്റുകൾ വന്നിരുന്നു. എന്നാൽ കമന്റുകളുടെ ഉടമകളെക്കുറിച്ച് കേട്ടുകേൾവിപോലുമില്ല. മുമ്പ് മന്ത്രി ജെ മേ‌ഴ്‌സിക്കുട്ടിഅമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാർ പേരൂർക്കട എന്നയാൾക്കെതിരെ നടപടി എടുത്തിരുന്നു. പേഴ്‌സണൽ സ്റ്റാഫുകളെയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഇത്തരത്തിൽ അസഭ്യവർഷം നടത്തുന്നത് സതീശന്റെ പതിവുരീതിയാണെന്നും ആരോപണമുണ്ട്.

ALSO READ: വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തുന്ന വി ഡി സതീശൻ എംഎൽഎയ്‌ക്ക് മലയാളഭാഷയുടെ ബാലപാഠം തപാലിൽ അയച്ച് എസ്എഫ്ഐ ഏഴിക്കര ലോക്കൽ കമ്മിറ്റി. പറവൂരിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുനർജനി പദ്ധതിയുടെ വരവുചെലവുകണക്കുകളിലെ കൃത്രിമം ചോദ്യംചെയ്ത സലാമിന്റെ അമ്മയ്‌ക്കും ഭാര്യക്കുമെതിരെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വി ഡി സതീശൻ അസഭ്യം ചൊരിഞ്ഞത്. ഇവർ നൽകിയ പരാതിയിൽ സതീശനെതിരെ വനിതാ കമീഷൻ കേസെടുത്തു.

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

എംഎൽഎയ്‌ക്ക് മലയാളഭാഷയുടെ ബാലപാഠം അയച്ചുകൊടുക്കുന്ന ക്യാമ്പയിൻ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വി ജി ദിവ്യ, സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ്, ഏഴിക്കര ലോക്കൽ സെക്രട്ടറി കെ ജി ഗിരീഷ് കുമാർ, എസ്എഫ്ഐ നേതാവ്‌ അധിൻ ദിലീഷ് എന്നിവർ പങ്കെടുത്തു.`

ALSO READ :“അമ്മയ്ക്ക് പറയുന്നത്”അത്ര വലിയ കാര്യമൊന്നുമല്ല”കേൾക്കാൻ അറയ്ക്കുന്ന സതീശൻറെ തെറികൾ ‘വിശുദ്ധ തെറികളാകുന്നു’.നാണം കെട്ട് കേരളത്തിലെ കോൺഗ്രസ്.

സ്ത്രീകള ഇത്ര പരസ്യമായി അപമാനിച്ച കോൺഗ്രസ് നേതാവിനെതിരെ കോൺഗ്രസ് പാർട്ടി യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.ഇത്തരം ക്രിമിനലുകളെ നിയമസഭയിൽ എത്തിക്കുന്നത് നാടിനു തന്നെ അപമാനമാണ് എന്ന് പൊതുജനം ആരോപിക്കുന്നു .വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ കടുത്ത രോക്ഷം സതീശനെതിരെ ഉണ്ടാകും എന്നതിൽ സംശയം ഇല്ല .

തന്‍റെ പേജിലെ അശ്ലീലം നിറഞ്ഞ കമന്‍റ് താനിട്ടതല്ലെന്നും ഹാക്ക് ചെയ്ത് മറ്റാരോ ഇട്ടതാണെന്നുമാണ് വി.ഡി. സതീശന്‍റെ വാദം. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സതീശൻ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്

Top