ജുമുഅ നിസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് തുരുതുരാ വെടിയൊച്ച കേട്ടത്; പിന്നെ രക്തത്തിന്റെ ഗന്ധവും അലമുറകളും മാത്രം; ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളിയുടെ നേരനുഭവം

ക്രൈസ്റ്റ്ചര്‍ച്ച്: ക്യാമറ ഘടിപ്പിച്ച തോക്കുമായി കൊലയാളി തുരാതുരാ വെടിവച്ചിട്ടപ്പോള്‍ ഉള്ളുലയുന്ന ആലമുറകള്‍ക്കിടയില്‍ ജീവിതത്തിനും മരണത്തിനിമിടയ്ക്കുള്ള നൂല്‍പ്പാലത്തിലായിരുന്നു മൂവാറ്റുപ്പുഴ സ്വദേശി സമാന്‍. രക്തം മണക്കുന്ന ആ മണിക്കൂറുകള്‍ ഇപ്പോഴും മനസില്‍ നിന്ന് മാഞ്ഞിട്ടില്ലെന്ന സമാന്‍ പറയുന്നു. 49 പേര്‍ വെടിയേറ്റ് വീണ് സംഭവത്തിന് ദൃക്‌സാക്ഷിയാണ് സമാന്‍. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ ജീവനോടെ ഇരിക്കുന്നതെന്ന് അന്നത്തെ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ സമാന്‍ വ്യക്തമാക്കുന്നു.

‘വെള്ളിയാഴ്ച ദിവസം ഉച്ചയക്ക് ഒന്നര മണി. വിശ്വാസികള്‍ പലരും നേരത്തെ പള്ളിയില്‍ എത്തിയിട്ടുണ്ട്. ജുമുഅ നിസ്‌കാരത്തിനുള്ള തയാറെടുപ്പുകള്‍ പള്ളിയില്‍ ആരംഭിക്കുകയാണ്. ഞാനും സുഹൃത്തും അപ്പോഴാണ് പള്ളിയിലെത്തിയത്. സുഹൃത്ത് വേഗം വുളു എടുത്ത് പള്ളിക്കകത്തേക്കു കയറി. എനിക്കപ്പോള്‍ പെട്ടെന്നൊരു ഫോണ്‍കോള്‍ വന്നതിനാല്‍ ഫോണില്‍ സംസാരിക്കാനായി ഞാന്‍ പുറത്തേക്കിറങ്ങി. പുറത്ത് നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു. പെട്ടെന്നാണ് പടക്കം പൊട്ടുന്നതുപോലൊരു ശബ്ദം കേട്ടത്. ആദ്യമെനിക്കു മനസ്സിലായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നെ തിരിഞ്ഞു നോക്കുമ്പോഴാണ് ഒരാള്‍ വെടിവെച്ച് വെടിവെച്ച് പള്ളിക്കകത്തേക്ക് ഓടിക്കയറുന്നത് കണ്ടത്. കൊലയാളി അകത്തേക്കു വരുമ്പോള്‍ ഞാനാ സൈഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാളെന്നെ കാണാതിരുന്നതുകൊണ്ടു മാത്രമാണ് ഞാന്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

ആരൊക്കെയോ അവിടെ പള്ളിക്കു പുറത്തുതന്നെ വെടിയേറ്റു വീണു. പലരും പിടഞ്ഞു മരിച്ചു. പള്ളിക്കകത്തുനിന്നും തുരുതുരാ വെടിയൊച്ചകള്‍ കേട്ടു. ഇതോടെ ഭയന്നു വിറച്ച ഞാനും അവിടെ നിന്നില്ല ഓടി ഒളിച്ചു. പള്ളിക്കകത്തു നിന്ന് കൊലയാളി വെളിയിലേക്കു വന്നും വെടിവെയ്ക്കുന്ന ശബ്ദം കേട്ടു കൊണ്ടിരുന്നു. എന്റെ സുഹൃത്തിനെന്തു സംഭവിച്ചു എന്നറിയാന്‍ എനിക്കാകാംക്ഷയായി. പിന്നീടറിഞ്ഞു. അവനും പുറത്തു കടന്നു മതില്‍ ചാടി രക്ഷപ്പെട്ടുവെന്ന്.’- സമാന്‍ പറഞ്ഞു.

വെടിവെപ്പിനു ശേഷം 9 ഇന്ത്യന്‍ വംശജരെ കാണാതായതായി എന്നതാണ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.

Top