നിയമതടസ്സമെല്ലാം മാറി !!ഇനി കൊലക്കയർ, നിർഭയ കേസ് പ്രതികളെ മാർച്ച് ഇരുപതിന് തൂക്കിലേറ്റും.

ന്യൂഡൽഹി:നിയമതടസങ്ങൾ എല്ലാം മാറി.ഇനി കൊലക്കയർ.നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് ഇരുപതിന് നടപ്പിലാക്കും. പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും ദയാഹർജി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് ഡൽഹി കോടതി പ്രതികൾക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്.

നിർഭയ കേസിലെ പ്രതികളെ മാർച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാൻ ഡൽഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ്. ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ ദയാഹർജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസ്സങ്ങൾ മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം നിർഭയ കേസ് പ്രതി പവൻ ഗു‌പ്തയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു.നാല് പ്രതികളിലൊരാളായ ഗുപ്ത തിങ്കളാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നായിരുന്നു ആവശ്യം. കേസിലെ മറ്റ് പ്രതികളായ വിനയ് കുമാർ ശർമ,​മുകേഷ് സിംഗ്,​അക്ഷയ് കുമാർ എന്നിവരുടെ ഹർജി നേരത്തെ രാഷ്ട്രപതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.മാർച്ച് മൂന്നിനായിരുന്നു നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്.

വധശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പവൻ ഗുപ്ത ദയാഹജി നൽകിയത്. ഇതോടെ നിർഭയ കേസിലെ നാല് പ്രതികൾക്കെതിരെ പുറപ്പെടുവിച്ച മരണ വാറണ്ട് ഡൽഹി പട്യാല ഹൗസിലെ വിചാരണക്കോടതി സ്റ്റേ ചെയ്തിരുന്നു.2012ലാണ് ഡൽഹി നിർഭയ കൂട്ട ബലാത്സംഗം നടന്നത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് കുമാർ, പവൻ ഗുപ്ത, അക്ഷയ് കുമാർ പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ ജയിൽ മോചിതനായി.

Top